Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തരൂര്‍ തുറന്നു പറഞ്ഞു, പാര്‍ട്ടി തിരിച്ചറിയട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 10:19 am IST
in Editorial

കോണ്‍ഗ്രസിനും അവരുടെ അണികള്‍ക്കും ഇതുവരെ മനസ്സിലാകാത്ത ഒരു സത്യം ശശി തരൂര്‍ ഉറക്കെ പറഞ്ഞത് സ്വാഗതാര്‍ഹം തന്നെ. ആ തിരിച്ചറിവിന് ഇത്രയും കാലതാമസം വന്നത് എന്തുകൊണ്ട് എന്നതുമാത്രം ചെറിയ അത്ഭുതമായി ബാക്കിനില്‍ക്കുന്നു. അടിയന്തരാവസ്ഥയുടെ ഭീകര മുഖത്തെക്കുറിച്ചാണ് തരൂര്‍ ലേഖനത്തിലൂടെ വാചാലനായത്. ഇരുണ്ട ആ കാലഘട്ടത്തേക്കുറിച്ച് രാഷ്‌ട്രീയ സ്വയം സേവക സംഘം പറഞ്ഞിരുന്ന കാര്യങ്ങള്‍ മുഴുവന്‍ ശരിവയ്‌ക്കുന്ന ലേഖനത്തില്‍ തരൂര്‍ വിരല്‍ ചൂണ്ടുന്നത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മകന്‍ സഞ്ജയ് ഗാന്ധിക്കും നേരെ തന്നെയാണ്. ഇന്ദിരയ്‌ക്കെതിരെ മിണ്ടാന്‍ പോലും പേടിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഇതുണ്ടാക്കുന്ന തലവേദനയും വെപ്രാളവും എത്രയായിരിക്കുമെന്ന് ഊഹിക്കാം. അതിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെയെന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളു. ഫാസിസത്തേക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തേക്കുറിച്ചും അതിന്റെ നിഷേധത്തേക്കുറിച്ചും അധികാര ദുര്‍വിനിയോഗത്തേക്കുറിച്ചും വാചാലരാകാറുള്ള നേതാക്കളുടെ കക്ഷിയാണ് കോണ്‍ഗ്രസ്. ഇന്ദിരയെ രാജ്യത്തിന്റെ പ്രതിരൂപമായി ചിത്രീകരിച്ച് ആരാധിച്ചവര്‍, അന്നത്തെ കിരാത ഭരണത്തില്‍ ഒരു പന്തികേടും അവര്‍ കണ്ടിരുന്നില്ല. അന്ന് ആ ഭീകര ഭരണത്തിന്റെ തിക്ത ഫലം അനുഭവിച്ചവര്‍ക്കു നേരെ അതേ ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്നു വിഷം തുപ്പുന്ന തിരക്കില്‍ പഴയകാര്യങ്ങള്‍ അവര്‍ മറന്നു പോയതായി നടിക്കുകയായിരുന്നു ഇത്രകാലവും. സ്വന്തം പാളയത്തില്‍ നിന്നു തന്നെ ഇത്തരമൊരു പ്രതികരണം വന്ന സ്ഥിതിക്ക് അവര്‍ക്ക് ഇനി പ്രതികരിക്കേണ്ടിവരും. പ്രതികരിച്ചാല്‍, അന്ന് ഇരുമ്പു മറയ്‌ക്കു പിന്നില്‍ നടന്ന ഭീകരതയുടെ മുഖം കൂടുതല്‍ കൂടുതല്‍ പുറത്തു വന്നെന്നിരിക്കും. മറച്ചുവച്ചിരുന്നതൊക്കെ തുറന്നു കാട്ടപ്പെടും.

നേരിനെ നേരായിക്കാണാന്‍ വേണ്ട വിവരവും വിവേകവുമുള്ളവര്‍ക്ക് എന്നെങ്കിലും തിരിച്ചറിവുണ്ടാകുമെന്നതിന്റെ തെളിവാണ് തരൂരിന്റെ നിലപാട്. രാഷ്‌ട്രീയ ചേരിതിരുവുകള്‍ക്കപ്പുറമുള്ളൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹം ഇന്നത്തെ ഭരണത്തെ ഒളിഞ്ഞും തെളിഞ്ഞും അംഗീകരിക്കാന്‍ തുടങ്ങിയിട്ടു കുറച്ചുകാലമായി. അതു പ്രതിപക്ഷ നിരയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ സത്യത്തെ മറച്ചുപിടിക്കാന്‍ ശ്രമിച്ചവര്‍ക്ക് അതൊന്നും ദഹിക്കുമായിരുന്നുമില്ല. രാജ്യം ദുഃഖകരവും അതിനിര്‍ണായകവുമായ സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴും രാഷ്‌ട്രീയ മുതലെടുപ്പിനു ശ്രമിച്ചുപോന്നവരാണ് പ്രതിപക്ഷ നേതാവ് രാഹുലും അദ്ദേഹത്തിന്റെ സ്തുതിപാഠകരും. തെരഞ്ഞെടുപ്പു ജയിക്കാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തയ്യാറായവര്‍ അതു ചെയ്യുന്നതില്‍ അത്ഭുതമില്ലതാനും. വ്യക്തമായ അഴിമതികളുടെ പേരില്‍ ഇക്കൂട്ടര്‍ക്കെതിരെ നിയമപരമായി നീങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ അധിക്ഷേപിച്ചും പ്രതികാര നടപടി എന്ന് ആരോപിച്ചും പിന്‍തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍, രക്ഷപ്പെടാനുള്ള പ്രത്യാക്രമണ തന്ത്രമായാണ് ദേശവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ചുള്ള നീക്കങ്ങള്‍ ആവിഷ്‌കരിച്ചത്. ദേശത്തേയും ദേശാഭിമാനത്തേയും സൈനികരുടെ ആത്മവീര്യത്തേയും പോലും അധിക്ഷേപിക്കുന്ന നിലയിലേയ്‌ക്ക് അതൊക്കെ തരംതാണപ്പോള്‍ കോടതിക്കു തന്നെ ഇടപെടേണ്ടതായും വന്നു.

അന്നു രാഷ്‌ട്രീയം മാറ്റിവച്ചു സത്യങ്ങള്‍ അംഗീകരിക്കുന്ന നിലപാടിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് ശശി തരൂര്‍. ആ നിലപാടിനു രാജ്യം അര്‍ഹമായ അംഗീകാരം നല്‍കുകയും ചെയ്തു. രാഷ്‌ട്രം ഏല്‍പിച്ച ചുമതല പൗരബോധത്തോടെ പൂര്‍ത്തിയാക്കാനുള്ള ആത്മാര്‍ഥത തരൂര്‍ കാണിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ നിലപാടും ശ്രദ്ധിക്കപ്പെടും. അംഗീകരിക്കപ്പെടുകയും ചെയ്യും. ഇവിടെയാണ് കോണ്‍ഗ്രസ് പാളയവും കൂടെയുള്ളവരും ആശയക്കുഴപ്പത്തിലാകുന്നത്. നാട്ടിലും വിദേശത്തും പോയി വിഴുപ്പലക്കുന്നതുപോലെയല്ല രാഷ്‌ട്ര മനസ്സില്‍ ഉണങ്ങാതെ കിടക്കുന്ന ഒരു മുറിവിനെക്കുറിച്ചു വിശകലനം നടത്തുന്നത്. അതും സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ, പ്രഖ്യാപിത നിലപാടിന് എതിരെ ശബ്ദം ഉയര്‍ന്ന സാഹചര്യത്തില്‍. അവര്‍ ചിന്തിക്കട്ടെ. പ്രതികരണം എന്തായാലും, മൂടിവച്ചതു പലതും പുറത്തുവരാന്‍ അതു വഴിവച്ചേക്കും.

Tags: Sasi tharoorstate of emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ വൈരുദ്ധ്യം,തീവ്ര യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസായങ്ങളെ ഇവിടുന്ന് ഓടിച്ചു- ശശി തരൂര്‍

Kerala

കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്‌ത്തി ശശി തരൂര്‍

Kerala

ശശി തരൂരിനെ കൂടെ കൂട്ടാന്‍ സിപിഎം, ചര്‍ച്ച ദുബായില്‍, ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി

Kerala

കോണ്‍ഗ്രസിന്റെ മഹാ പഞ്ചായത്ത് വേദിയിലെ അവഹേളനം; ശശി തരൂര്‍ സ്റ്റിയറിംങ് കമ്മിറ്റി ബഹിഷ്കരിച്ചു

India

മോദി സർക്കാരിന്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടി; മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ശശി തരൂർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.