Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാനെ പലതായി മുറിച്ച ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാനില്‍ സൈന്യവും ഭരണവും രണ്ട് പക്ഷത്ത്; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ട്രംപും ചൈനയും

ആന്തരികമായി ദുര്‍ബലമായ പാകിസ്ഥാനെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പല കഷണമാക്കി മുറിച്ചിരിക്കുകയാണ്. സൈന്യം ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തില്‍ ഒരു വശത്ത് നിലകൊള്ളുന്നുവെങ്കില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവും പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫും കൂട്ടരും മറ്റൊരു വശത്ത് നിലകൊള്ളുകയാണ്. പ്രധാനപാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ (എന്‍) ഭരണത്തിലെ സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മറ്റൊരു വശത്ത് നിലകൊള്ളുന്നു. ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭാഗമാണ്. ഇതിന് പുറമെ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക് ഇ-ഇന്‍സാഫ് മറ്റൊരു പക്ഷത്തും നിലകൊള്ളുന്നു. എല്ലാവരും പരസ്പരം പോരടിക്കുന്ന അധികാരഗ്രൂപ്പുകളായി നിന്നും തമ്മിലടിക്കുന്ന സ്ഥിതിയാണിപ്പോള്‍.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Jul 11, 2025, 03:25 pm IST
in India, World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: ആന്തരികമായി ദുര്‍ബലമായ പാകിസ്ഥാനെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പല കഷണമാക്കി മുറിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മൂന്ന് സേനകളും ചേര്‍ന്ന് നടത്തിയ അതിശക്തമായ ആക്രമണത്തോടെ പാകിസ്ഥാനിലെ അഭിപ്രായഭിന്നതകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സൈന്യം ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തില്‍ ഒരു വശത്ത് നിലകൊള്ളുന്നുവെങ്കില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവും പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫും കൂട്ടരും മറ്റൊരു വശത്ത് നിലകൊള്ളുകയാണ്. പ്രധാനപാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ (എന്‍) ഭരണത്തിലെ സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മറ്റൊരു വശത്ത് നിലകൊള്ളുന്നു. ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭാഗമാണ്. ഇതിന് പുറമെ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക് ഇ-ഇന്‍സാഫ് മറ്റൊരു പക്ഷത്തും നിലകൊള്ളുന്നു. എല്ലാവരും പരസ്പരം പോരടിക്കുന്ന അധികാരഗ്രൂപ്പുകളായി നിന്നും തമ്മിലടിക്കുന്ന സ്ഥിതിയാണിപ്പോള്‍.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ട്രംപും ചൈനയും

പാകിസ്ഥാന്‍ എന്ന ഈ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചൈനയും. ട്രംപ് ഈയിടെ അമേരിക്കയിലേക്ക് രാജ്യം ഭരിയ്‌ക്കുന്ന പ്രധാനമന്ത്രിയെ വിളിക്കുന്നതിന് പകരം എല്ലാ പ്രൊട്ടോക്കോളും തെറ്റിച്ച് ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെയാണ് കൂടിക്കാഴ്ചയ്‌ക്ക് അമേരിക്കയിലേക്ക് ക്ഷണിച്ചത്. ഇത് പാക് സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാകിസ്ഥാന്റെ ഭരണത്തലവനായ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്. അസിം മുനീര്‍ ശക്തനാണെന്ന് കണ്ട് ട്രംപ് പാക് സൈന്യത്തിലൂടെ പാകിസ്ഥാനില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്.

അതിന് ഉദാഹരണമാണ് പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഭരണത്തലവനായ ഷെഹ്ബാസ് ഷെരീഫിനെ ക്ഷണിക്കാതെ വെറും ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെ ക്ഷണിച്ച സംഭവം. മുന്‍പും സൈനിക മേധാവികളായ മുഷറഫ്, യാഹ്യാഖാന്‍, അയൂബ് എന്നിവരെ അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവര്‍ പാകിസ്ഥാന്റെ ഭരണത്തവന്മാര്‍ കൂടിയായിരുന്നു.

ട്രംപിന്റെ ലക്ഷ്യങ്ങള്‍

പാകിസ്ഥാന്റെ സൈനികവിമാനത്താവളങ്ങള്‍ അമേരിക്കയ്‌ക്കു കൂടി ഉപയോഗിക്കാനുള്ള അനുവാദം ശക്തനായ അസിം മുനീര്‍ വഴി സംഘടിപ്പിക്കാന്‍ യുഎസ് ശ്രമിക്കുന്നതായി പറയുന്നു. ചൈന, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളെ നിരീക്ഷിക്കാന്‍ പാകിസ്ഥാനില്‍ ഒരു താവളം നല്ലതാണെന്നും യുഎസ് ചിന്തിക്കുന്നു. ചൈന വിട്ടുകൊടുക്കാതെ പിടിച്ചുവെച്ചിരിക്കുന്ന അപൂര്‍വ്വ മൂലകങ്ങള്‍ക്ക് ബദലായി അപൂര്‍വ്വ മൂലകങ്ങളാല്‍ സമ്പന്നമായ പാകിസ്ഥാന്‍ മണ്ണില്‍ നിന്നും അത് ലഭിക്കാനും അമേരിക്ക ശ്രമിക്കുന്നു. ഈയിടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ സ്വാധീനമായി മാറിക്കൊണ്ടിരിക്കുകയാണ് ചൈന. അത് ഇന്ത്യയ്‌ക്ക് വലിയ ഭീഷണി എന്ന തലത്തിലേക്ക് വളര്‍ന്നിട്ടുമുണ്ട്. ചൈനയുടെ അമിതമായ ഏഷ്യന്‍ അധിനിവേശത്തിന് തടയിടാന്‍ അമേരിക്കയ്‌ക്ക് സാധിച്ചാല്‍ അത് ഇന്ത്യയ്‌ക്കും ഗുണാകും.

ചൈന ഇമ്രാന്‍ ഖാനെ കൊണ്ടുവരുമോ?

ചൈന ഇതുവരെ പാകിസ്ഥാനില്‍ വന്‍സ്വാധീനത്തോടെ വിലസുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയും ട്രംപും പാകിസ്ഥാന്‍ സൈനികമേധാവിയുടെ മേല്‍ പിടിമുറുക്കിയതോടെ ഷെഹ്ബാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സര്‍ക്കാരില്‍ പിടിമുറുക്കാനാണ് ചൈനയുടെ ശ്രമം. എന്നാല്‍ പാകിസ്ഥാന്‍ മുസ്ലീംലീഗും (എന്‍) പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രാഷ്‌ട്രീയമായി ദുര്‍ബലമായിട്ടുണ്ട്. ഇതോടെ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാനിലും ചൈനയ്‌ക്ക് ഒരു കണ്ണുണ്ട്.  ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്നും പുറത്തെത്തിച്ച് അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ചൈനയ്‌ക്ക് ഒരു ബി പ്ലാനും ഉണ്ടെന്ന് അറിയുന്നു. പാകിസ്ഥാനില്‍ വിവിധ ശക്തികള്‍ പലഗ്രൂപ്പുകളായി തിരിഞ്ഞ് അധികാരവടംവലികള്‍ നടത്തുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉള്ളത്.

ആസിഫ് അലി സര്‍ദാരിയെ പ്രസിഡന്‍റ് പദവിയില്‍ നിന്നും നീക്കിയെന്ന കിംവദന്തി പിന്നില്‍ ആര്?

കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ പ്രസിഡന്‍റ് പദവിയില്‍ നിന്നും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ആസിഫ് അലി സര്‍ദാരിയെ നീക്കം ചെയ്തതായി ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീറാണെന്ന് പറയപ്പെടുന്നു. പകരം പാകിസ്ഥാന്റെ പ്രസിഡന്‍റ് പദവി പിടിച്ചെടുത്ത് തന്റെ അധികാരപരിധി വര്‍ധിപ്പിക്കാനാണ് അസിം മുനീറിന്റെ ശ്രമമെന്നറിയുന്നു.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ് വി രംഗത്ത് വന്നിരുന്നു. ഇത് പാകിസ്ഥാനില്‍ വിവിധ അധികാരഗ്രൂപ്പുകള്‍ തമ്മില്‍ നടത്തുന്ന വടം വലികള്‍ എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവാണ്. “പ്രസിഡന്‍റ് അലി സര്‍ദ്ദാരിയെ മാറ്റിയെന്ന പ്രചാരണം നടത്തുന്നതിന് പിന്നില്‍ ആരാണെന്ന് അറിയാം” എന്ന് മൊഹ്സിന്‍ നഖ് വി പ്രസ്താവിച്ചെങ്കിലും ആരാണെന്ന് തുറന്ന് പറഞ്ഞിട്ടില്ല. പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ ലക്ഷ്യം പാകിസ്ഥാന്റെ സ്ഥിരതയിലും കരുത്തിലും മാത്രമാണെന്നും മൊഹ്സിന്‍ നഖ് വി പറയുന്നു.

 

 

Tags: Bilawal Bhutto#IndiapakistanwarOperation SindoorPakistans splitAsif Ali SardariindiapakistanTrump
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)
India

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

India

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

India

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

World

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies