Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഎസ്എല്‍ ത്രിശങ്കുവില്‍; കോടതി വിധി കാത്ത് എഐഎഫ്എഫ്

സി.കെ. രാജേഷ്‌കുമാര്‍ by സി.കെ. രാജേഷ്‌കുമാര്‍
Jul 10, 2025, 11:33 am IST
in Football
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബെ

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബെ

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ഇന്ത്യന്‍ ഫുട്‌ബോളിന് പ്രൊഫഷണല്‍ മാനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11 പതിപ്പുകള്‍ക്ക് ശേഷം ഇതാ ആദ്യമായി മുടങ്ങാന്‍ പോകുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട കേസുകള്‍ തുടരുന്നതും കളിക്കാരും ക്ലബ്ബുകളുമായുള്ള കരാര്‍ നിലവില്‍ വരാത്തതുമാണ് ആശങ്ക ഉയരുന്നതിനു പ്രധാന കാരണം. 2025ലെ സീസണ്‍ ആരംഭിക്കേണ്ടത് സെപ്റ്റംബറിലാണ്. അതിനുമുന്നോടിയായി ഓഗസ്റ്റ് 30ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യണം. കളിക്കാര്‍ക്ക് പരിശീലനം നടക്കണം തുടങ്ങി നിരവധി കടമ്പകള്‍ ഈ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഐഎസ്എല്‍ 2025 സീസണ്‍ മുടങ്ങും എന്നതിന് സാധ്യതയേറുന്നത്. 14 ക്ലബ്ബുകളിലെ 630 കായിക താരങ്ങളുമായുള്ള കരാറാണ് വിന്‍ഡോ കാലവധിയില്‍ ക്ലബ്ബുകള്‍ക്ക് പൂര്‍ത്തിയാക്കേണ്ടത്.

സ്‌പോര്‍ട്‌സ് കോഡിനു വിരുദ്ധമായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്നു കാണിച്ച് വിവിധ കക്ഷികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് എഐഎഫ്എഫ് ഭരണസമിതിയുടെ ഭരണപരമായ കാര്യങ്ങള്‍ക്ക് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തെക്കുറിച്ച് പഠിച്ച് കായിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ എഐഎഫ്എഫിന് അടക്കമുള്ള അസോസിയേഷനുകള്‍ക്ക് പുതിയ ഭരണഘടന തയാറാക്കാന്‍ അമിക്കസ്‌ക്യൂറിയായി നാഗേശ്വരറാവുവിനെ കോടതി നിയമിച്ച. ജൂലൈ 18ന് അമിക്കസ്‌ക്യൂറി പുതിയ ഭരണഘടന കോടതിയില്‍ സമര്‍പ്പിക്കും. ഇതനുസരിച്ചുള്ള വിധിയാകും കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുക.

എഐഎഫ്എഫിന് പുതിയ ഭരണഘടന

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് പുതിയ ഭരണഘടന കോടതി നിശ്ചയിച്ചുകഴിഞ്ഞാല്‍, അത് ഫെഡറേഷന്‍ ജനറല്‍ ബോഡി അംഗീകാരം നല്‍കേണ്ടതുണ്ട്. 45 ദിവസത്തെ നോട്ടീസാണ് അംഗങ്ങള്‍ക്ക് പൊതുയോഗത്തിനായി നല്‍കേണ്ടത്. പൊതുയോഗത്തിന്റെ അംഗീകാരം ലഭിച്ചശേഷം പിന്നീട് 45 ദിവസത്തെ നോട്ടീസ് നല്‍കി വേണം തെരഞ്ഞെടുപ്പ് നടത്താന്‍. അങ്ങനെ തെരഞ്ഞെടുക്കുന്ന കമ്മിറ്റികള്‍ക്ക് മാത്രമേ പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡുമായുള്ള (എഫ്എസ്ഡിഎല്‍) കരാര്‍ കാര്യങ്ങള്‍ അടക്കം നിര്‍വഹിക്കുന്നതിനും മറ്റുമായി പിന്നെയും ഒരു മാസം കൂടി സമയം നഷ്ടമാകും. ഈ സാഹചര്യത്തില്‍ പുതിയ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ എഐഎഫ്എഫ് കലണ്ടറില്‍നിന്ന് ഐഎസ്എല്‍ പുറത്തായത്.

വെല്ലുവിളിയായി പുതിയ കായികനയവും

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ കുഴഞ്ഞുമറിഞ്ഞിരിക്കേയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ കായിക നയം പ്രഖ്യാപിക്കുന്നത്. ഇതിലുള്ള സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പരിഗണനയ്‌ക്കെടുക്കും. ബില്‍ പാസാകുന്നതോടെ കായിക സംഘടനകളുടെ ഭരണത്തില്‍ പുതിയ വ്യവസ്ഥകള്‍ വരും. അപ്പോള്‍ പഴയ കായിക നയത്തിന്റെ പശ്ചാത്തലത്തില്‍ അമിക്കസ്‌ക്യൂറി തയാറാക്കിയ ഭരണഘടനയ്‌ക്ക് നിലനില്‍പ്പില്ലാതെയാകുന്നത് മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കും. രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടെ മാതൃകയില്‍ സ്‌പോര്‍ട്‌സ് ട്രൈബ്യൂണല്‍, കായിക സംഘടനാ ഭാരവാഹികള്‍ക്കു പരമാവധി 16 വര്‍ഷം പദവിയില്‍ തുടരാം. നിലവില്‍ ഇതു 12 വര്‍ഷമാണ്, കായിക ഭാരവാഹികള്‍ക്ക് 70 വയസ് കഴിഞ്ഞാലും തിരഞ്ഞെടുക്കപ്പെട്ട കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കാം, കായിക സംഘടനകളിലെ തര്‍ക്കപരിഹാരത്തിനു സ്‌പോര്‍ട്‌സ് റഗുലേറ്ററി ബോര്‍ഡ് ഓഫ് ഇന്ത്യ (എസ്ആര്‍ബിഐ) സ്ഥാപിക്കും തുടങ്ങിയ ശുപാര്‍ശകളാണ് ബില്ലിലുള്ളത്്. ഇവയൊക്കെയും എഐഎഫ്എഫ് അടക്കമുള്ള കായിക സംഘടനകളുടെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. പഴയ കായിക നയത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഭരണഘടന അസാധുവായാല്‍ നിയമപ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാകും. മാത്രവുമല്ല, ഫിഫ കൂടി അംഗീകരിക്കുന്ന രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയുടെ രൂപത്തില്‍ ഇന്ത്യയില്‍ മറ്റൊരു സ്റ്റാറ്റിയുട്ടറി ബോഡി വരുന്നത് കായിക സംഘടനകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നതായി ഫിഫ വ്യാഖ്യാനിക്കാം. അങ്ങനെവന്നാല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വീണ്ടും സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങേണ്ടിവരുന്ന സാഹചര്യവും ഉരുത്തിരിയും.

പരിഹാരം എന്ത്?

ഈ സങ്കീര്‍ണ സാഹചര്യങ്ങളൊക്കെ സൂചിപ്പിച്ച് ബന്ധപ്പെട്ട കക്ഷികള്‍ സൂപ്രീം കോടതിയില്‍ ഒരു ഇടക്കാല വിധിക്കായി സമീപിക്കുകയാകും ഉചിതം. ഹര്‍ജി പരിഗണിച്ച് ഈയൊരു വര്‍ഷത്തേക്ക് നിലവിലെ എഐഎഫ്എഫ് ഭരണസമിതിക്ക് ഐഎസ്എല്‍ കരാറുകളിലേര്‍പ്പെടാന്‍ സാധിക്കുമെന്ന ഒരു വിധി സംജാതമായാല്‍ ഐഎസ്എല്‍ ഈ സീസണില്‍ നടക്കും. അതിനിടെ, മറ്റൊരു നിര്‍ദേശവുമായി പുതിയ ഒരു കമ്പനി ഫുട്‌ബോള്‍ ഫെഡറേഷനു മുന്നിലെത്തിയിട്ടുണ്ട്. അവര്‍ എഐഎഫ്എഫിന് അയച്ച ഒരു ഡ്രാഫ്റ്റില്‍, ‘ഐഎസ്എല്‍ ന്യൂകോ ജെ.വി’ എന്ന പേരില്‍ ഒരു പുതിയ ഹോള്‍ഡിംഗ് കമ്പനി സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, അതില്‍ ക്ലബ്ബുകള്‍ ഭൂരിപക്ഷം ഓഹരി ഉടമകളായിരിക്കും. ഈ കമ്പനി ‘ഐ.എസ്.എല്‍ നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും വാണിജ്യവല്‍ക്കരിക്കുകയും ധനസഹായം നല്‍കുകയും ചെയ്യും. ലീഗിന്റെ എല്ലാ കേന്ദ്ര ചെലവുകള്‍ വഹിക്കുകയും ധനസഹായം നല്‍കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഈ കമ്പനിയായിരിക്കും. കൂടാതെ ലീഗിനും ദേശീയ ടീമുകള്‍ക്കുമുള്ള എല്ലാ കേന്ദ്ര ആസ്തികളും വരുമാന സ്രോതസ്സുകളും കണ്ടെത്തും. കമ്പനിയുടെ ഓഹരികള്‍ ഇപ്രകാരമായിരിക്കും: എഐഎഫ്എഫ് (14 ശതമാനം), ഐഎസ്എല്‍ ക്ലബ്ബുകള്‍ (60 ശതമാനം, എല്ലാ ക്ലബ്ബുകളിലും തുല്യം), എഫ്എസ്ഡിഎല്‍ (26 ശതമാനം). ഈ നിര്‍ദ്ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഐഎസ്എല്ലില്‍ നിന്ന് താഴ്ന്ന നിരകളിലേക്കുള്ള സ്ഥാനക്കയറ്റം/തരംതാഴ്‌ത്തല്‍ എന്നിവയ്‌ക്കുള്ള 10 വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നതാണ്. ഇത് എഐഎഫ്എഫ് എത്രത്തോളം അംഗീകരിക്കുമെന്നത് വ്യക്തമല്ല.

Tags: Indian Super LeagueAIFF awaits court verdict
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍, വിജയഗോള്‍ പിറന്നത് അധിക സമയത്ത്

Football

ഐഎസ്എല്‍ ലാസ്റ്റ് ലാപ്പിലേക്ക്; പ്ലേ ഓഫിന് ഇടി

മോഹന്‍ ബഗാന്‍ താരം ടോം ആള്‍ഡ്രെഡിന്റെ ആഹ്ലാദം
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മോഹന്‍ബഗാന് തകര്‍പ്പന്‍ ജയം

Football

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂരിനോട്

റോയ് കൃഷ്ണ
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഒഡീഷ എഫ്‌സിക്ക് വിജയം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies