Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മിനിക്കഥ: ഗുല്‍മോഹര്‍

നിബിന്‍ കള്ളിക്കാട് by നിബിന്‍ കള്ളിക്കാട്
Jul 6, 2025, 04:06 pm IST
in Varadyam, Literature
FacebookTwitterWhatsAppTelegramLinkedinEmail

പൂത്തുലഞ്ഞ വാകപ്പൂക്കളെ നോക്കി ക്യാമ്പസിലെ സെക്യൂരിറ്റിയായ മനോഹരനോട് റാം ചോദിച്ചു..
എത്ര ഭംഗിയാ അല്ലേ ചേട്ടാ ഇത് കാണാന്‍…?
ആവോ.. ഞാന്‍ നോക്കാറില്ല.. കഴിഞ്ഞ ഇരുപതു വര്‍ഷവും ഇതിനെ തന്നെ അല്ലേ ഞാന്‍ നോക്കിയിരിക്കുന്നത്. അതുകൊണ്ട് ചിലപ്പോള്‍ ഭംഗി അറിയാന്‍ പറ്റില്ല.
അതുപറഞ്ഞുകൊണ്ട് മനോഹരന്‍ സെക്യൂരിറ്റി ഓഫീസിലേക്ക് നടന്നു.
റാം അവിടെത്തന്നെ നിന്നു .
‘ഗുല്‍മോഹര്‍… നീയെത്ര ഭംഗിയുള്ളതാണെന്നോ, ആയിരം പൗര്‍ണമികളെ പോലെ അത്രമേല്‍ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന മഹാസൗന്ദര്യം..’.
അവസാന പരീക്ഷയും കഴിഞ്ഞെന്ന ബോധത്തില്‍ റാം കഴിഞ്ഞതൊരു അത്ഭുതമെന്നോണം താന്‍ ക്യാമ്പസിനോട് വിട പറയുന്ന ഈ സായാഹ്ന നേരവും പൂത്തുനില്‍ക്കുന്ന വാകപ്പൂമരത്തെ നോക്കി നിശബ്ദം പറഞ്ഞു.
എന്താണ് റാം ഒറ്റയ്‌ക്കൊരു മിണ്ടാട്ടം…? തന്റെ പ്രൊഫസര്‍ രാജേഷാണ്..
വെറുതെ സാര്‍… വെറും വെറുതെ.. റാം ചിരിച്ചു.
മ്മ്.. ഇന്ന് കോളേജില്‍ നിന്നും ഇറങ്ങുവാല്ലേ.. എംഎ മലയാളം കോഴ്‌സില്‍ ഇന്നുകൊണ്ട് എക്‌സാം കഴിയുമല്ലോ അടുത്തത് എന്താ ലക്ഷ്യം?
അറിയില്ല സാര്‍… നേരത്തെ ബിഎഡ് കഴിഞ്ഞല്ലോ.. ഏതെങ്കിലും ഒരു സ്‌കൂളില്‍ ജോലി നോക്കണം.
ജോലി വേണം.. ഒപ്പം പഠിത്തവും മുടക്കണ്ട.
നോക്കാം.. പക്ഷേ എനിക്കിവിടെ നിന്നും അങ്ങ് ഇറങ്ങിപ്പോകാന്‍ കഴിയുന്നില്ല സാര്‍. അതാണിപ്പോള്‍ എന്റെ പ്രശ്‌നം.! റാം പറഞ്ഞു.
രാജേഷ്, റാമിനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. നമുക്കൊരു ചായ കുടിച്ചാലോ റാം..?
ഒക്കെ സാര്‍… അതും പറഞ്ഞവന്‍ കാന്റീനിലേക്ക് നടന്നു.
ചൂടുള്ള ചായ ഊതിക്കുടിക്കുന്ന റാമിനെ രാജേഷ് ഒന്നുകൂടി നോക്കി. നിഷ്‌കളങ്കമായ ഭാവം. എന്തോ മനസ്സിലൊരു ദുഃഖഭാവം..
മ്മ്….? എന്താ സാര്‍.
ഒന്നുമില്ല റാം..
അതുവെറുതെ.. പറയൂ സാര്‍… റാമിന് ആകാക്ഷയായി.
ഞാനൊരു ചരിത്ര കഥ പറയട്ടെ റാം…?
യെസ് സര്‍.. പ്ലീസ്..
പണ്ട്.. പണ്ടെന്നു പറഞ്ഞാല്‍ ഏറെക്കുറെ 16 വര്‍ഷം മുന്‍പ് റാമിനെപോലെ ഒരു കുട്ടി ഈ ക്യാമ്പസ്സിലുണ്ടായിരുന്നു. എപ്പോഴും പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്തുവച്ച് ക്ലാസ്സ് വിടുമ്പോഴും വീട്ടിലെത്താതെ റാം നോക്കി നിന്ന ആ വാകമരത്തിന്റെ തണലില്‍ പിന്നെയും നേരം ചിലവഴിച്ച ഒരു കുട്ടി..,
റാമിന് അത്ഭുതമായി..!
സര്‍ എന്നിട്ട്…,
ക്യാമ്പസ്സില്‍ നിന്നിറങ്ങുമ്പോള്‍ പോകാന്‍ നല്ലൊരു വീടില്ല., ജോലിയും കൂലിയും ഒപ്പിച്ച ഭാവിയൊന്നുമായില്ല., ഒപ്പം വീട്ടിലെ സാമ്പത്തിക ദുരന്തങ്ങളും പ്രയാസങ്ങളും എല്ലാം ഓര്‍ത്തു ഇവിടെ തന്നെയിരിക്കും വൈകുന്നേരം വരെ. എന്നിട്ട് കോളേജടയ്‌ക്കുമ്പോള്‍ ഏറ്റവും അവസാനം ഗേറ്റടയ്‌ക്കുന്ന നിമിഷം വീട്ടിലേക്കിറങ്ങും… ആ പയ്യന് ക്യാമ്പസ്സൊരു രക്ഷപ്പെടലായിരുന്നു ജീവിതത്തിലെ ചൂടുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇവിടെയായിരുന്നു തണല്‍.. വായനയും പഠിത്തവും തന്നെയായിരുന്നു ഹോബി..!
റാം അപ്പോഴേക്കും ചായ കുടിച്ചു. രാജേഷ് ബില്ല് നല്‍കിയിട്ട് തിരിച്ചു നടക്കാന്‍ തുടങ്ങവേ റാമും ഒപ്പം കൂടി.
സാര്‍.. ബാക്കി പറഞ്ഞില്ല…!
ഒന്നൂല്ല്യ… ക്യാമ്പസ്സില്‍ നിന്നിറങ്ങുന്ന ദിവസം ആ പയ്യനും റാമിനെ പോലെ ഒരുപാട് കഷ്ടപ്പെട്ടു. ആ ക്യാമ്പസ് ഇഷ്ടം അവനെ വീട്ടിലിരിക്കാന്‍ അനുവദിച്ചില്ല.. ആ പയ്യന്‍ ആഴ്ചയില്‍ രണ്ടു ദിവസം ചുമട്ടു ജോലിക്ക് പോകും.. ബാക്കി ദിവസം പിന്നേം ഇവിടെ തന്നെ വിവിധ കോഴ്‌സില്‍ പഠിച്ചു കൊണ്ടേയിരുന്നു.. ഒടുവില്‍ സര്‍ക്കാര്‍ ജോലി കിട്ടിയപ്പോഴാണ് ആ പയ്യന്‍ ഈ ക്യാമ്പസില്‍ പഠനം നിര്‍ത്തിയത്… അങ്ങനെ ആ ക്യാമ്പസ് പ്രണയം കാരണം ആ പയ്യന്‍ അവന്റെ ജീവിത പ്രശ്‌നങ്ങള്‍ എല്ലാത്തിലും നിന്നും രക്ഷപ്പെട്ടു., ഇന്നിപ്പോള്‍ അവന് നല്ലൊരു വീടായി., ഭാര്യയായി, കുട്ടികളായി, സാമ്പത്തികമായി, പേരായി, പേരിനൊപ്പം പല ബിരുദങ്ങളുടെ അതിപ്രശസ്തിയായി, അങ്ങനെ അങ്ങനെ എല്ലാമായി മാറി. വീടിനേക്കാള്‍ അത്രയും ഇഷ്ടമായിരുന്നു ആ പയ്യന് ഈ ക്യാമ്പസ് !
‘വല്ലാത്ത സ്വഭാവമാണ് ആ മനുഷ്യന്‍… അതിശയം തോന്നുന്നു…’
റാം അറിയാതെ പറഞ്ഞു.
അതുകേട്ടപ്പോള്‍ രാജേഷ് പറഞ്ഞു..
ചിലര്‍ അങ്ങനെയാണ് റാം … തന്റെ പരീക്ഷ കഴിഞ്ഞല്ലോ. ഇനിയും ഇവിടെത്തന്നെ പഠിക്കാന്‍ വരൂ, നമുക്കിനിയും കാണാം.
തീര്‍ച്ചയായും സാര്‍…, റാം പറഞ്ഞു.
ക്യാമ്പസില്‍ റാം തനിച്ചല്ലേ…? വീട്ടില്‍ പോകുന്നില്ലേ..? രാജേഷ് ചോദിച്ചു.
‘പോണം’.. ഇത്തിരി കൂടി ഇവിടെ നില്‍ക്കാമെന്ന് കരുതിയതാണ്. നമുക്കിറങ്ങാം സാര്‍..!
ഒക്കെ.. റാം ഇറങ്ങിക്കോളൂ.. ഒറ്റ മിനിറ്റ് ഞാനിപ്പോ വരാം…!
അതുപറഞ്ഞുകൊണ്ട് രാജേഷ് ആ വാകമരത്തിന്റെ തണലിലേക്ക് നടന്നു..
ഹാ… അപ്പോ പോകുവാണോ കുഞ്ഞേ…? സെക്യൂരിറ്റി മനോഹരന്‍ ചേട്ടന്റെ ചോദ്യം കേട്ടതും റാം കരഞ്ഞതു പോലെയായി..
അതെ ചേട്ടാ…അതു പറഞ്ഞതും അവനറിയാതെ കരഞ്ഞുപോയി…
മോന്‍ കരയണ്ട… പണ്ട് പത്തു പതിനെട്ടു വര്‍ഷം മുന്‍പ് ഒരു കുഞ്ഞ് ഇതുപോലെ പൊട്ടിക്കരഞ്ഞതാ ഈ ക്യാമ്പസില്‍ നിന്നിറങ്ങുന്ന നേരം..ഞാനവനെ ഒരുപാട് ആശ്വസിപ്പിച്ചു.. അവന്‍ പിന്നേം ഇവിടെ മടങ്ങി വന്നു.. പിന്നേം പഠിച്ചു.. ജോലിയും കിട്ടി..
മ്മ്.. എന്നോട് രാജേഷ് സാര്‍ പറഞ്ഞു..!
മ്മ്… ഇപ്പോഴും ക്യാമ്പസ് തുറക്കുന്ന ദിവസം വെളുപ്പിനെ തന്നെ അവന്‍ വരും..അതുപോലെ എല്ലാ വര്‍ഷവും ക്യാമ്പസടയ്‌ക്കുമ്പോള്‍ ഏറ്റവും അവസാനം നിറഞ്ഞ കണ്ണുമായി അവനിപ്പോഴും ഇറങ്ങി വരുന്നത് എനിക്കിപ്പോഴും ഇന്നുമിങ്ങനെ കണ്ടു നില്‍ക്കാന്‍ തന്നെ ഭാഗ്യയോഗം..,
അപ്പോഴേക്കും രാജേഷ് സാര്‍ വാക മരത്തിന്റെ ചുവട്ടില്‍ നിന്നും നടന്നു ഗേറ്റിനു പുറത്തേക്ക് വന്നിരുന്നു..
റാം രാജേഷിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി..
ആ കണ്ണുകളിലൊരു മഹാസമുദ്രം നിറഞ്ഞു നില്‍ക്കുന്നു.. ഇനിയുള്ള രണ്ടു മാസവും ഒരു നിമിഷം പോലും തോരാതെ ഓര്‍മ്മയിലെങ്കിലും പെയ്തു നില്‍ക്കാന്‍..
റാം തിരിച്ചറിഞ്ഞു ആ ക്യാമ്പസ്സിനെ പ്രണയിച്ച പയ്യന്റെ പേര് രാജേഷ് എന്നാണെന്ന്…!
മടങ്ങി വരാന്‍ മനസ്സുകൊണ്ട് ആശിര്‍വദിക്കുമ്പോഴും ആ ഗുല്‍മോഹര്‍ സായാഹ്നച്ചുവപ്പില്‍ കൂടുതല്‍ ഓര്‍മ്മകളേറ്റു ചുവന്നു തന്നെ നിന്നിരുന്നു….!

Tags: Malayalam LiteratureMalayalam Short StoryGulmoharNibin Kallikad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഭാരത മക്കള്‍

Varadyam

വായന: വിരഹത്തിന്റെ ‘അരുണിമ’

Varadyam

കഥ: അതിരുകള്‍ക്കപ്പുറം

Varadyam

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

Varadyam

വായന: ശൂര്‍പ്പണഖയുടെ ജീവിതക്കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

സൗദി ജയിലിലുളള അബ്ദുല്‍ റഹീമിന് ആശ്വാസം: 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി, ഇനി ഒരു വര്‍ഷം കൂടി

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടില്‍ ദ്രാവിഡ മര്‍ക്കടമുഷ്ടി തകര്‍ക്കുന്ന ഹിന്ദുമുന്നേറ്റത്തിന് മൂലക്കല്ലായി മുരുകന്‍; മുരുകന്റെ സ്കന്ദ ഷഷ്ഠി കവചത്തിന് പിന്നലെ കഥ അറിയാമോ?

എറണാകുളത്ത് മരിച്ച പെണ്‍കുട്ടിക്ക് പേവിഷബാധ ഉണ്ടായിരുന്നില്ല

ഡോണള്‍ഡ് ട്രംപും, ബെഞ്ചമിന്‍ നെതന്യാഹുവും പ്രവാചകന്റെ ശത്രുക്കൾ ; പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 100 മുസ്ലീം പണ്ഡിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies