ബാലി: ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്ക് 65 യാത്രക്കാരുമായി പോയിരുന്ന ഫെറി കപ്പൽ മുങ്ങി നാല് പേർ മരിച്ചു. ഇതിൽ 38 പേരെ കാണാതായി. ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി ബാലി കടലിടുക്കിൽ 65 പേരെ വഹിച്ചുകൊണ്ടിരുന്ന ഫെറിയാണ് മുങ്ങിയത്. പ്രാദേശിക തിരച്ചിൽ രക്ഷാ ഏജൻസിയുടെ പ്രസ്താവന പ്രകാരം ജാവ ദ്വീപിലെ ബന്യുവാംഗി നഗരത്തിൽ നിന്ന് പുറപ്പെട്ട കപ്പൽ ബാലി ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ഒരു തുറമുഖത്തേക്ക് പോവുകയായിരുന്നു. ഇതുവരെ 23 പേരെ രക്ഷപ്പെടുത്തിയതായും 4 പേർ മരിച്ചതായും ബന്യുവാംഗി പോലീസ് മേധാവി രാമ സമതമ പുത്ര പറഞ്ഞു. 53 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 65 പേർ ബോട്ടിലുണ്ടായിരുന്നു. ഇതോടൊപ്പം 22 വാഹനങ്ങളും കയറ്റിയിരുന്നു.
അതേ സമയം അപകടകാരണം അജ്ഞാതമാണെന്ന് ഏജൻസി പറഞ്ഞു. ഇത് ഫെറി ആങ്കർ എന്നറിയപ്പെടുന്ന ഒരു ചെറിയ കപ്പലാണ്. വിവരങ്ങൾ അനുസരിച്ച് കെഎംപി ടുനു പ്രതാമ ജയ എന്ന ഫെറി നങ്കൂരമിട്ട് ഏകദേശം 25 മിനിറ്റിനുശേഷം മുങ്ങിയെന്നാണ്.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും കാബിനറ്റ് സെക്രട്ടറി ടെഡി ഇന്ദ്ര വിജയ മോശം കാലാവസ്ഥ കാരണമാണ് അപകടം സംഭവിച്ചതെന്ന് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നുണ്ട്.
















