വാഷിംഗ്ടൺ : ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ പ്രധാന യോഗം ചൊവ്വാഴ്ച വാഷിംഗ്ടണിൽ നടന്നു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ക്വാഡ് ശക്തമായി അപലപിച്ചു. കുറ്റവാളികളെയും അവരുടെ ആസൂത്രകരെയും ധനസഹായികളെയും കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ക്വാഡ് ആവശ്യപ്പെട്ടു.
യോഗത്തിനിടെ അതിർത്തി കടന്നുള്ള ഭീകരതയെ ക്വാഡ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഇതോടൊപ്പം ഭീകരതയ്‌ക്കെതിരായ കർശന നിലപാട്, പ്രാദേശിക സുരക്ഷ, സാമ്പത്തിക സഹകരണം, ദുരന്ത പ്രതികരണം എന്നിവ സംബന്ധിച്ച പുതിയ നടപടികൾ ക്വാഡ് പ്രഖ്യാപിച്ചു.
തീവ്രവാദത്തിന്റെയും തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളെയും പരിവർത്തനങ്ങളെയും പ്രത്യേകിച്ച് അതിർത്തി കടന്നുള്ള ഭീകരതയെയും, വ്യക്തമായി അപലപിക്കുന്നതായും തീവ്രവാദ വിരുദ്ധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതായും ക്വാഡ് പറഞ്ഞു. കൂടാതെ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 ഇന്ത്യൻ പൗരന്മാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നതായി ക്വാഡ് രാജ്യങ്ങൾ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുവെന്നും ക്വാഡ് നേതാക്കൾ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക