India

വാര്‍ത്താ അവതാരക സ്വേച്ച വോട്ടാര്‍ക്കറുടെ ആത്മഹത്യ: മാതാപിതാക്കളുടെ പരാതിയില്‍ സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Published by

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ വാര്‍ത്താ അവതാരക സ്വേച്ച വോട്ടാര്‍ക്കറുടെ (35) ആത്മഹത്യയ്‌ക്ക് കാരണക്കാരനെന്ന് മാതാപിതാക്കള്‍ ആരോപിച്ച പൂര്‍ണ ചന്ദ്ര ബദാവത്ത് പോലീസില്‍ കീഴടങ്ങി. അഭിഭാഷകരോടൊപ്പമാണ് പൂര്‍ണ ചന്ദ്ര സ്റ്റേഷനിലെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പൂര്‍ണ്ണ ചന്ദ്ര ബദാവത് ആണ് മകളുടെ ആത്മഹത്യയ്‌ക്ക് പ്രേരണയായതെന്ന് സ്വേച്ചയുടെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സ്വേച്ച വോട്ടാര്‍ക്കറെ വെള്ളിയാഴ്ചയാണ് ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകള്‍ സ്‌കൂളില്‍ നിന്ന വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ പൂട്ടിയിരിക്കുന്നതായി കാണുകയായിരുന്നു. അയല്‍ക്കാര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് സ്വേച്ചയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വേച്ച അമ്മയ്‌ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഇളയ മകള്‍ക്കുമൊപ്പം ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക