India

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

24 വയസ്സായ നിയമവിദ്യാര്‍ത്ഥി നല്‍കിയ പൊലീസ് പരാതി ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും എതിരെ കോളിളക്കം സൃഷ്ടിക്കുകയാണ്. ഒരു ക്രിമിനലിന് മാത്രം സാധിക്കുന്ന ക്രൂരതയാണ് യുവ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ പൊലീസില്‍ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു.

Published by

കൊല്‍ക്കൊത്ത: 24 വയസ്സായ നിയമവിദ്യാര്‍ത്ഥി നല്‍കിയ പൊലീസ് പരാതി ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും എതിരെ കോളിളക്കം സൃഷ്ടിക്കുകയാണ്. ഒരു ക്രിമിനലിന് മാത്രം സാധിക്കുന്ന ക്രൂരതയാണ് യുവ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ പൊലീസില്‍ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു.

ലോകോളെജിനകത്ത് വെച്ചാണ് 31കാരനായ മൊണോജിത് മിശ്ര എന്ന തൃണമൂല്‍ യുവനേതാവ് പെണ്‍കുട്ടിയെ കുടുക്കിയത്. പിന്നീട് ഇയാളുടെ രണ്ട് ചങ്ങാതിമാരെയും കൂട്ടി ഈ പെണ്‍കുട്ടിയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തന്നോട് ഇത് ചെയ്യരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് യുവ സംഘടനയായ ഛത്ര പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയായ മൊണോജിത് മിശ്രയോട് താന്‍ കേണപേക്ഷിച്ചിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

കൂട്ടബലാത്സംഗം ചെയ്യുക മാത്രമല്ല, ആ ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പരാതിപ്പെട്ടാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വിവാഹാപേക്ഷ നിരസച്ചിതിന്റെ പേരിലായിരുന്നു മൊണോജിത് മിശ്ര തന്നോട് ഈ ക്രൂരത ചെയ്തതെന്നും പെണ്‍കുട്ടി പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്ത് ജനറല്‍ സെക്രട്ടറിയായ ഇയാള്‍ ഇപ്പോള്‍ ഈ ലോകോളെജില്‍ പഠിക്കുന്നില്ല. യുവ തൃണമൂല്‍ നേതാക്കള്‍ എങ്ങിനെയാണ് പഠിച്ചിറങ്ങിയ കോളെജിനെ പിന്നീടും തങ്ങളുടെ അധികാരകേന്ദ്രമായി നിലനിര്‍ത്തുന്നത് എന്നതിന് ഒരു ഉദാഹരണം കൂടിയായിരിക്കുകയാണ് ഈ കൂട്ടബലാത്സംഗക്കേസ്. മറ്റൊരു വിദ്യാര്‍ത്ഥിയുമായി പ്രണയമുള്ളതിനാലാണ് പെണ്‍കുട്ടി മൊണോജിത് മിശ്രയുടെ വിവാഹാപേക്ഷ നിരസിച്ചത്. ഇതിന്റെ പേരില്‍ തന്റെ മാതാപിതാക്കളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായി പറയുന്നു. തന്റെ കാമുകനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക