ഇസ്ലാമാബാദ് ; ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നൽകിയ ഭയം വിട്ടുമാറാതെ പാകിസ്ഥാനിലെ നേതാക്കൾ . ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന ഭയമാണ് പ്രതിപക്ഷ നേതാവ് ഒമർ അയൂബ് ഖാൻ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് . പാകിസ്ഥാൻ പാർലമെന്റിൽ സംസാരിക്കവെ, ഇന്ത്യ പ്രതിരോധ സേനയെ വേഗത്തിൽ നവീകരിക്കുന്നതായും, ആ വേഗതയുമായി പൊരുത്തപ്പെടാൻ പാകിസ്ഥാന് കഴിവില്ലായെന്നുമുള്ള ഗുരുതരമായ ആശങ്കകൾ അയൂബ് ഉന്നയിച്ചു.
“ഇന്ത്യയുടെ ആധുനികവൽക്കരണ നീക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ, പാകിസ്ഥാൻ ഇന്ന് എങ്ങുമല്ല . തന്ത്രപരമായ കഴിവുകളിലെ വർദ്ധിച്ചുവരുന്ന വിടവ് ഇപ്പോൾ അവഗണിക്കാൻ കഴിയാത്തത്ര വലുതാണെന്നും “ അയൂബ് പറഞ്ഞു.അടുത്ത തലമുറ മിസൈലുകൾ മുതൽ ഡ്രോൺ യുദ്ധ സംവിധാനങ്ങൾ വരെയുള്ള ഇന്ത്യയുടെ സൈനിക നിക്ഷേപങ്ങൾ ഇസ്ലാമാബാദിൽ പ്രകടമായ ഉത്കണ്ഠയ്‌ക്ക് കാരണമായിട്ടുണ്ട്.
ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകൂടത്തിനെതിരെ അയൂബ് രൂക്ഷമായ ആക്രമണം നടത്തി. രാജ്യത്തിന്റെ ദേശീയ സുരക്ഷാ പ്രതിസന്ധിയെ അവർ കണ്ണടച്ചിരിക്കുകയാണെന്നും അയൂബ് ആരോപിച്ചു.
“രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം, സർക്കാർ പ്രീണന നയതന്ത്രത്തിൽ ഏർപ്പെട്ടിരിക്കുകയാണ് . ഇന്ത്യയുടെ സൈനിക ബജറ്റ് പുതിയ റെക്കോർഡുകൾ തകർക്കുന്നത് തുടരുമ്പോഴും, പ്രതിരോധ ധനസഹായത്തിന് മുൻഗണന നൽകുന്നതിൽ ഭരണസഖ്യം പരാജയപ്പെട്ടുവെന്നും “ അയൂബ് വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: