ജറുസലേം: തെക്കൻ ഗാസയിൽ ഹമാസ് ഭീകരർ ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി. ഇസ്രായേൽ സൈന്യത്തിന്റെ കവചിത വാഹനം ലക്ഷ്യമിട്ട് ഭീകരർ ബോംബ് ആക്രമണം നടത്തുകയായിരുന്നു. ഈ സ്ഫോടനത്തിൽ ഏഴ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു.
ഇതിന് മറുപടിയെന്നോണം ഇസ്രായേൽ സൈന്യം മേഖലയിലുടനീളം തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ആക്രമണങ്ങളിൽ ഹമാസ് ഭീകരർ അടക്കം 79 പേർ മരിച്ചതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഇസ്രായേലി സൈനികരെ ആക്രമിച്ചതായി ഹമാസ് തങ്ങളുടെ ടെലിഗ്രാം ചാനലിൽ അവകാശപ്പെട്ടിരുന്നു. തെക്കൻ ഗാസ മുനമ്പിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഇസ്രായേലി സൈനികരെ ആക്രമിച്ചതായിട്ടാണ് ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസിം ബ്രിഗേഡ്സ് തങ്ങളുടെ ടെലിഗ്രാം ചാനലിൽ പറഞ്ഞത്.
മിസൈലുകൾ പതിച്ചതിനെ തുടർന്നാണ് ചില സൈനികർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: