ടെഹ്റാൻ : ഇസ്ലാമിന്റെയും ശരിയത്തിന്റെയും പേരിൽ ഇറാനിലെ ഇസ്ലാമിക ഭരണകൂടം വിയോജിപ്പിന്റെ ശബ്ദങ്ങളെ തുടർച്ചയായി അടിച്ചമർത്തിവരികയാണ്. എന്നാൽ ഇപ്പോൾ ഇസ്രായേലുമായുള്ള യുദ്ധത്തിനിടയിൽ അതേ ശബ്ദങ്ങൾ വീണ്ടും ഉയർന്നേക്കാം.
ഇതിനെക്കുറിച്ചുള്ള ഭയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തിനുള്ളിൽ കലാപം ഉണ്ടാകാനുള്ള സാധ്യത ഖമേനി കാണുന്നുണ്ട്. അത് അടിച്ചമർത്താൻ ഇപ്പോൾ പരമോന്നത നേതാവ് നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇസ്രയേലുമായി ബന്ധപ്പെട്ട സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളും ചാരവൃത്തിയും ആരോപിച്ച് ഇറാനിയൻ സുരക്ഷാ സേന നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കലാപ സാധ്യത കണക്കിലെടുത്ത് ഖമേനിയും അദ്ദേഹത്തിന്റെ സർക്കാരും രാജ്യവ്യാപകമായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ കീഴിൽ സർക്കാർ തങ്ങൾക്കെതിരെ കലാപം നടത്താൻ സാധ്യതയുള്ള എല്ലാവരെയും അടിയന്തര സാഹചര്യത്തിലാണെന്ന മട്ടിൽ അറസ്റ്റ് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും അസ്വസ്ഥമായ പ്രദേശമായി പറയപ്പെടുന്ന കുർദിഷ് മേഖലയിൽ ഇറാനിയൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ലൈവ് ഹിന്ദുസ്ഥാന്റെ റിപ്പോർട്ട് അനുസരിച്ച് കലാപം ഭയന്ന് ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, അസർബൈജാൻ എന്നിവയുമായുള്ള അതിർത്തികൾ അടച്ചു. അതേ സമയം അമേരിക്കൻ മനുഷ്യാവകാശ സംഘടനയായ എച്ച്ആർഎൻഎ അവരുടെ റിപ്പോർട്ടിൽ 705 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. ഇവർ ഇസ്രായേൽ അനുകൂലികളാണെന്ന് സർക്കാർ സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: