Kerala

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണറുടെ സംഘപരിവാര്‍ രാഷ്ട്രീയം നടപ്പിലാക്കാനുളള വേദിയല്ല രാജ്ഭവന്‍-ആര്‍ ബിന്ദു

Published by

തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.കേരള സര്‍വകലാശാലക്കുള്ളില്‍ പോലും ഈ ചിത്രം എത്തിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണറുടേത് പ്രതിഷേധാര്‍ഹവും അപലപനീയമായ നീക്കമാണ്.

അദ്ദേഹം ബാല്യകാലത്ത് ആര്‍എസ്എസ് ശാഖകളില്‍ പോയ കാര്യങ്ങളെല്ലാം ഒരിക്കല്‍ ഞങ്ങളോട് പറഞ്ഞിരുന്നു. ഗവര്‍ണറുടെ സംഘപരിവാര്‍ രാഷ്‌ട്രീയം നടപ്പിലാക്കാനുളള വേദിയല്ല രാജ്ഭവന്‍-ആര്‍ ബിന്ദു പറഞ്ഞു.

ഔദ്യോഗിക പരിപാടികളില്‍ പ്രദര്‍ശിപ്പിക്കേണ്ട ബിംബമല്ല ഗവര്‍ണര്‍ പ്രചരിപ്പിക്കുന്നതും കൊണ്ടുനടക്കുന്നതും. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും കാവിക്കൊടിയേന്തിയ ഭാരതാംബയെ അദ്ദേഹം പ്രചരിപ്പിക്കുന്നത് വളരെ ഖേദകരമാണെന്നും മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by