ടെഹ്‌റാൻ : വടക്കൻ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു സാബർ. ഇസ്രായേൽ രഹസ്യന്വേഷണ ഏജൻസിയായ മൊസാദ് നേരിട്ടായിരുന്നു ഓപ്പറേഷന് നേതൃത്വം നൽകിയത്.കഴിഞ്ഞ മെയ് മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് മുഹമ്മദ് റെസയ്‌ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
മിഡിൽ ഈസ്റ്റിനെ പിടിച്ചുലച്ച 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ പദ്ധതി ഇസ്രായേലും ഇറാനും അംഗീകരിച്ചതിനു പിന്നാലെയാണിത് .
ഗിലാൻ പ്രവിശ്യയിലെ അഷ്‌റഫിയേയിലുള്ള കുടുംബ വീട്ടിൽ വെച്ചാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: