India

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

Published by

ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെ ലോകമെമ്പാടും നുണകള്‍ പ്രചരിപ്പിച്ച ശേഷം തിരിച്ചെത്തിയ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) പ്രസിഡന്റ് ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രശംസിച്ചു. ഇന്ത്യ അടുത്തിടെ അന്താരാഷ്‌ട്ര വേദികളില്‍ നടത്തിയ “പ്രകോപനമില്ലാത്ത സൈനിക, ജല ആക്രമണത്തെ” പ്രതിനിധി സംഘം ഫലപ്രദമായി തുറന്നുകാട്ടിയതായാണ് പാകിസ്ഥാന്റെ വാദം. കൂടാതെ, യുഎസിലും യൂറോപ്പിലും നടന്ന നയതന്ത്ര യോഗങ്ങളില്‍ പാകിസ്ഥാന്റെ പക്ഷം ശക്തമായി അവതരിപ്പിക്കപ്പെട്ടുവെന്നുമാണ് ഷഹബാസ് ഷെരീഫ് പറയുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ച പ്രോത്സാഹിപ്പിക്കണമെന്നാണ് അന്താരാഷ്‌ട്ര സമൂഹത്തോട് പാകിസ്ഥാൻ അഭ്യർത്ഥിച്ചത്. പാകിസ്ഥാന്റെ മഹത്തായ , ആഗോള പ്രതിച്ഛായയെ തകർക്കുന്നതിനായി ഇന്ത്യ തീവ്രവാദ വിഷയത്തെ ഉന്നയിക്കുകയാണെന്നും , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “അപകടകരമായ ഏറ്റുമുട്ടൽ നയമാണെന്നുമാണ് പാക് സംഘം യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ പരാതിപ്പെട്ടത് . ഇത് തങ്ങൾക്ക് ഭീഷണിയാണ് . സമാധാനത്തിനും സ്ഥിരതയ്‌ക്കും വലിയ ഭീഷണിയാണെന്നുമാണ് സംഘം പറഞ്ഞത് . പാകിസ്ഥാൻ ഒരു സാഹചര്യത്തിലും ജലാവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സിന്ധു ഉൾപ്പെടെയുള്ള ആറ് നദികളിൽ നിന്നും ജലത്തിന്റെ വിഹിതം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നുമാണ് സംഘം പറയുന്നത് .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by