പാലക്കാട്: മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ പിടികിട്ടാപ്പുള്ളിയെ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കാട്ടില്‍ക്കടവ് തട്ടാശേരി വീട്ടില്‍ സുനില്‍കുമാര്‍ (36) ആണ് ഷൊര്‍ണൂരില്‍ വച്ച് പിടിയിലായത്.
2018 ഓഗസ്റ്റില്‍ വാടാനാംകുറുശി സ്വദേശി ഗിരീഷിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ വീട്ടുടമ പിടികൂടിയിരുന്നു. എന്നാല്‍ പ്രതി സുനില്‍കുമാര്‍ രക്ഷപ്പെടുന്നതിനായി സമീപമുണ്ടായിരുന്ന നിലവിളക്ക് കൊണ്ട് വീട്ടുടമ ഗിരീഷിന്റെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു. ഈ സംഭവത്തിലാണ് അറസ്റ്റ്.
കേസില്‍ മുന്‍പ് പിടികൂടിയ സുനില്‍ കുമാറിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും കോടതിയില്‍ ഹാജരാകാതെ മുങ്ങി. ഇതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക