ഇസ്ലാമാബാദ് : ഭീകര താവളങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് തങ്ങൾ കരുതിയതെന്ന് മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മേധാവിയുമായ ബിലാവൽ ഭൂട്ടോ സർദാരി . ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അത്തരം ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നുവെന്നും അത് ആണവ ആക്രമണമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം വിജയിച്ചെന്ന് കാട്ടാൻ ലോകം ചുറ്റി വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയാണ് ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിൽ ഒമ്പതംഗ സംഘം . ‘ഓപ്പറേഷൻ സിന്ദൂരത്തിനിടെ, ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇരട്ട ഉപയോഗ ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചു, അപ്പോൾ അത് ഒരു ആണവ ആക്രമണമാണോ എന്ന് പാകിസ്ഥാന് നിമിഷങ്ങൾക്കുള്ളിൽ തീരുമാനിക്കേണ്ടി വന്നു.’ലണ്ടനിൽ ദി സൺഡേ ടൈംസിനോട് സംസാരിക്കവേ ബിലാവൽ ഭൂട്ടോ പറഞ്ഞു.
അത്തരമൊരു സാഹചര്യത്തിൽ, ആകാശത്തിലെ മിസൈൽ ആക്രമണങ്ങളുടെ ചിത്രങ്ങൾ നോക്കി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഈ മിസൈൽ ആണവ ആക്രമണത്തിന് ഉപയോഗിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കണം? ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ തീരുമാനമെടുത്തു. ഏറെ ശ്രമപ്പെട്ട് ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ സൈന്യം ഇന്ത്യയെ കീഴടക്കി .
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടുണ്ടെങ്കിലും സമാധാനം നിലവിൽ വന്നിട്ടില്ലെന്നും ഇത് വളരെയധികം ആശങ്കാജനകമാണെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. പാകിസ്ഥാൻ സൈനിക സംഘർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത് അപകടകരമായ സാഹചര്യമാണെന്ന് കരുതുന്നുവെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും, മേഖലയിലെ സ്ഥിതി അവിശ്വസനീയമാംവിധം അപകടകരമാണെന്നും പാകിസ്ഥാനും ഇന്ത്യയും നിലവിൽ യുദ്ധത്തോട് ഏറ്റവും അടുത്തുനിൽക്കുകയാണെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക