India

ഗുജറാത്തിലെ കാഡിയിൽ ലീഡ് നില വർദ്ധിപ്പിച്ച് ബിജെപി; 21,584 വോട്ടുകളുമായി രാജേന്ദ്ര ചാവ്ഡ മുന്നിൽ, വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Published by

ന്യൂദൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കാഡി നിയമസഭാ സീറ്റിൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര ചാവ്ഡ 21,584 വോട്ടുകൾ നേടി ലീഡ് വർദ്ധിപ്പിച്ചു. 11,137 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ രമേശ് ചാവ്ഡയെയും 654 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുള്ള ആം ആദ്മി പാർട്ടിയുടെ ജഗദീഷ് ചാവ്ഡയെയും മറികടന്നാണ് അദ്ദേഹം മുന്നിലെത്തിയത്.

ബിജെപി എംഎൽഎ കർസൻ സോളങ്കിയുടെ മരണത്തെത്തുടർന്ന് ഫെബ്രുവരി മുതൽ കാഡി സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മെഹ്‌സാന ജില്ലയിൽ വരുന്ന ഈ മണ്ഡലം പട്ടികജാതി സ്ഥാനാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഗുജറാത്ത്, കേരള, പഞ്ചാബ്, ബെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 5 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഗുജറാത്തിലെകാഡിക്ക് പുറമേ വിസവദർ നിയമസഭാ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടന്നു. പഞ്ചാബിൽ ലുധിയാന വെസ്റ്റ്, ബംഗാൾ – കാളിഗഞ്ച്, കേരളത്തിൽ നിലമ്പൂർ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കും മത്സരം നടക്കുന്നു. വിസവദർ നിയമസഭാ മണ്ഡലത്തിൽ ആംആദ്മി പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 400 വോട്ടുകൾക്ക് ഗോപാൽ ഇറ്റാലിയാണ് മുന്നിൽ രണ്ടാമത് ബിജെപിയുടെ കിരിത് പട്ടേലും മൂന്നാമത് കോൺഗ്രസ് നിതിൻ രൺപാരിയുമാണ് ഉള്ളത്.

എഎപി നിയമസഭാ അംഗം ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ 2023 മുതൽ ഗുജറാത്ത് വിസവദർ നിയമസഭാ മണ്ഡലം ഒഴിഞ്ഞു കിടക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക