World

ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറില്‍ അമേരിക്ക പുറത്തെടുത്തത് 124 യുദ്ധവിമാനങ്ങള്‍

Published by

വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പുറത്തെടുത്തത് എഫ്- 35, എഫ്-22 യുദ്ധ വിമാനങ്ങള്‍. 14 ജിബിയു-57 മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ ബോംബുകള്‍ ഈ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ചു. 124 യുദ്ധവിമാനങ്ങള്‍ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന്റെ ഭാഗമായി. ഭൂഗര്‍ഭ കേന്ദ്രങ്ങളിലും ആഴം കൂടുതലുമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഫൊര്‍ദോ പോലെയുള്ള ആണവ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഉപയോഗിച്ചത്.

ഗോലന്‍ കുന്നില്‍ ഇറാന്റെ ഡ്രോണുകളെ പ്രതിരോധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. സംഘര്‍ഷത്തില്‍ ഇറാനില്‍ ഇതുവരെ 657 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. 25 പേര്‍ ഇസ്രയേലിലും മരിച്ചു. പതിനായിരത്തോളം ആളുകള്‍ക്ക് പരിക്കേറ്റു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാഖ്, കുവൈത്ത്, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇറാനിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതായി യുന്‍ ആണവനിരീക്ഷണ സമിതി മേധാവി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by