തിരുവനന്തപുരം: പഴയ കേരളം അഥവാ കാർഷിക കേരളം കാത്തിരിക്കുന്ന ദിവസത്തിലേക്ക് ഇന്ന് നാം എത്തിയിരിക്കുന്നു.’തിരുവാതിര ഞാറ്റുവേല’ ഇന്നു രാവിലെ 6:21 ന് തുടങ്ങി കഴിഞ്ഞു. ജൂലൈ 6 ന് രാവിലെ വരെ, (മിഥുനം 8 രാവിലെ മുതൽ 22 രാവിലെ വരെ), രണ്ടാഴ്ചയിലധികം കാലം ഇനി ‘തിരുവാതിര ഞാറ്റുവേല’യുടെ കാലമാണ്.
‘തിരുവാതിര തിരിമുറിയാതെ’ എന്നാണ് ഇക്കാലത്തെ മഴയെ പണ്ടുള്ളവർ വിശേഷിപ്പിച്ചു പോന്നത്. കേരളത്തിലെ കൃഷിസമ്പ്രദായത്തിന് ഏറ്റവും ഗുണം ചെയ്യുന്നത്
സൂര്യൻ തിരുവാതിര നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്ന ഇക്കാലമാണ്. കുരുമുളകിന്റെ തൈ വിദേശികൾക്ക് കപ്പലിൽ കയറ്റി അയച്ചപ്പോൾ ഭയന്നുപോയി, മന്ത്രിയായ മങ്ങാട്ടച്ചൻ. കുരുമുളക് കൃഷി പാശ്ചാത്യരും തുടങ്ങുമോ, നമ്മുടെ വരുമാന സ്രോതസ്സ് തടയപ്പെടുമോ എന്നായിരുന്നു ഭയം. സാമൂതിരി മന്ത്രിയെ ബോധിപ്പിച്ചു: “പോർച്ചുഗീസ് നാട്ടിൽ തിരുവാതിര ഞാറ്റുവേല ഇല്ലല്ലോ? പിന്നെ ഭയക്കാനില്ല.”
മലയാളിയെ മലയാളിയാക്കുന്ന, കേരളത്തെ കേരളമാക്കുന്ന കാക്കത്തൊള്ളായിരം കാര്യങ്ങളിൽ തിരുവാതിര ഞാറ്റുവേലയ്‌ക്കും ഒരിടമുണ്ട്..
പ്രതികരിക്കാൻ ഇവിടെ എഴുതുക