ടെഹ് റാന്‍ : ഇറാനില്‍ 5.1 റിക്ടര്‍ സ്കെയിലില്‍ നടന്ന ഭൂകമ്പത്തിന് കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമാണെന്ന് സംശയം. സെംനാനിന് തെക്ക് പടിഞ്ഞാറായി 37 കിലോമീറ്റര്‍ അകലെയായാണ് സ്ഫോടനം ഉണ്ടായത്. ഭൂമിയില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ താഴെയായാണ് ഭൂകമ്പം ഉണ്ടായത്.
സെംനാന്‍ എന്ന പ്രദേശം ഇറാന്റെ സൈനിക, വ്യോമ പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമായതിനാലാണ് ഈ ഭൂകമ്പം പ്രകൃതിയില്‍ സ്വാഭാവികമായി സൃഷ്ടിക്കപ്പെട്ടതാണോ അതോ ആണവ പരീക്ഷണത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കപ്പെടുന്നത്.
ഭൗമപരമായ വിശദീകരണം നല്‍കാന്‍ കഴിയുന്നതിന് അപ്പുറം അസാധാരണമായ കുലുക്കമാണ് അനുഭവപ്പെട്ടത്. ഇറാന്റെ തന്ത്രപരമായ സൈനിക കേന്ദ്രത്തിന് അടുത്തായാണ് സ്ഫോടനം നടന്നത് എന്നതിനാല്‍ ഇത് ഭൂമിയ്‌ക്കടിയില്‍ ആണവസ്ഫോടനം പരീക്ഷണാര്‍ത്ഥം നടത്തിയത് മൂലമാണോ എന്ന് ബലമായി സംശയിക്കപ്പെടുന്നു.
തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ലെന്ന് ഇറാന്‍ കൂടെക്കൂടെ പ്രസ്താവിച്ചിരുന്നു. ശനിയാഴ്ച ഇറാന്റെ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയനും ഈ വാദം ആവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: