Kerala

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

വൈറ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ഇടപെട്ടതോടെ ഏജന്‍സിയുടെ തടങ്കലില്‍ നിന്നു രക്ഷപെട്ട് ഇന്ത്യന്‍ എംബസിയിലെത്തി

Published by

ഇടുക്കി: കുവൈറ്റില്‍ ജോലിക്ക് പോയി തടങ്കലിലായ അമ്മയ്‌ക്ക് തിരികെയെത്താന്‍ കഴിയാതായതോടെ മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍.ഇടുക്കി അണക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച ഷാനറ്റ് ഷൈജുവിന്റെ (18) സംസ്‌കാരമാണ് നീളുന്നത്.ഏജന്‍സി ചതിച്ചതോടെയാണ് അമ്മ ജിനു തടങ്കലിലായത്.

ചൊവ്വാഴ്ചയാണ് അണക്കര സ്വദേശി ഷാനറ്റ് ഷൈജുവും സുഹൃത്ത് അലനും ബൈക്കപകടത്തില്‍ മരിച്ചത്. ഷാനറ്റിന്റെ അമ്മ ജിനുവിന് നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിനു കുവൈറ്റിലെ ഒരു വീട്ടില്‍ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത് രണ്ടര മാസം മുമ്പാണ്.എന്നാല്‍ ജോലി ഭാരവും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയതോടെ തുടരാന്‍ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും ലഭിച്ചില്ല.

ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ഇടപെട്ടതോടെ ഏജന്‍സിയുടെ തടങ്കലില്‍ നിന്നു രക്ഷപെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്ക് ശേഷം തടവിലാണിപ്പോള്‍. താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ച് കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കുമ്പോഴാണ് യുദ്ധവും കൊവിഡും വീണ്ടും വിലങ്ങ്തടിയായത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by