മധുര : അഞ്ച് ലക്ഷം മുരുക ഭക്തരുടെ മഹാസംഗമത്തിന് സുന്ദരേശ്വരന്റെയും മീനാക്ഷീ ദേവിയുടെയും സമാഗമഭൂമിയായ മധുര ഒരുങ്ങി. ദേവസേനാപതിയായ വേല്‍ മുരുകനെ കുടിയിരുത്തിയ ആറു ക്ഷേത്രങ്ങള്‍ (അറുപടൈ മന്ദിരങ്ങള്‍) സജ്ജമാക്കിയ മധുര നഗരത്തിലെ സമ്മേളന നഗരിയിലേക്ക് ഇന്നലെത്തന്നെ ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ഭക്തരാണ്. ഞായറാഴ്ച വൈകിട്ട് 3 ന് ആരംഭിക്കുന്ന മഹാസമ്മേളനത്തിന് തുടക്കം കുറിച്ച് അഞ്ച് ലക്ഷം മുരുകഭക്തര്‍ സ്‌കന്ദഷഷ്ഠികവചം ആലപിക്കും. ആറ് മണിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക