മധുരൈ: താന്‍ എവിടെയായിരുന്നാലും തമിഴ്നാടിനെ കേട്ടുകൊണ്ടിരിക്കുകയാണെന്നും 2026ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും ഡിഎംകെ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഒരാഴ്ച മുന്‍പ് നടത്തിയ അമിത് ഷായുടെ ഈ പ്രസ്താവന തമിഴ്നാട്ടില്‍ ഇപ്പോഴും അലയടിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഈ പ്രസംഗം വലിയ തരംഗമായിരിക്കുന്നു. . മധുരൈയില്‍ ബിജെപി കേഡര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷായുടെ ഈ അഭിപ്രായപ്രകടനം.
ബിജെപിയും എഐഎഡിഎംകെയും നയിക്കുന്ന എന്‍ഡിഎ തമിഴ്നാട്ടില്‍ 2026ല്‍ അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറയുന്നു. “ദേശീയ രാഷ്‌ട്രീയത്തിന്റെ പ്രവണത നോക്കിയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. 2024ല്‍ മോദി മൂന്നാമതും അധികാരത്തില്‍ വന്ന വര്‍ഷം ഒഡിഷ നിയമസഭ ആദ്യമായി ബിജെപി പിടിച്ചു. അതിന് ശേഷം ദല്‍ഹിയും പിടിച്ചു. ഇനി തമിഴ്നാടാണ് പിടിക്കാന്‍ പോകുന്നത്. എവിടെയായിരുന്നാലും എപ്പോഴും തമിഴ്നാടിനെ കേട്ടുകൊണ്ടിരിക്കുന്ന ആളാണ് താനെന്നും ഇവിടുത്ത് മാറ്റങ്ങളെക്കുറിച്ച് തനിക്ക് അറിയാം. മധുരൈ മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്”- അമിത് ഷാ പറഞ്ഞു.
മധുരൈയില്‍ മുരുക ഉത്സവത്തിന് ഹിന്ദുമുന്നണി വട്ടം കൂട്ടുകയാണ്. മുരുകന്റെ പടൈവീടുകളില്‍ ഒന്നായ തിരുപ്പറകുണ്ഡ്രം മധുരൈയില്‍ ആണ്. അവിടെ ജൂണ്‍ 22ന് നടക്കുന്ന മുരുക ഉത്സവത്തിന് പരമാവധി പേര്‍ പങ്കെടുക്കണമെന്ന് അമിത് ഷാ ആഹ്വാം ചെയ്തിരുന്നു. ഇവിടെ അന്ന് ആറ് ഏഴ് ലക്ഷം പേര്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: