കോഴിക്കോട്: ഭാരതാംബയെ തുടർച്ചയായി അവഹേളിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ച് എസ്എഫ് ഐ ഗുണ്ടകൾ. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ ഒത്താശയോടെയായിരുന്നു മർദ്ദനം.
കോഴിക്കോട് തളിയിലെ ജൂബിലി ഹാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിദ‍്യാഭ‍്യാസ മന്ത്രി. ഇതിനിടെയാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധം എസ്എഫ്ഐ പ്രവർത്തകർ തടയുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
എസ്എഫ്ഐക്കാർക്ക് മർദിക്കാൻ യുവമോർച്ച പ്രവർത്തകരെ ഇട്ടുകൊടുത്തുവെന്ന് ബിജെപി കോഴിക്കോട് ജില്ലാ അധ‍്യക്ഷൻ കെ.പി. പ്രകാശ് ബാബു ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് പോലീസും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ചതെന്നും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക