ദീസ്പൂര്‍: ആസാമില്‍ നിന്ന് 24 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഇലകളുടെ ഫോസില്‍ ലഭിച്ചു. ലക്‌നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയോ സയന്‍സസിലെ ഗവേഷണ സംഘം മാകും കല്‍ക്കരിപ്പാടത്ത് നടത്തിയ പരിശോധനയില്‍ ഈ ഫോസിലുകള്‍ കണ്ടെത്തിയത്.
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന സസ്യങ്ങളുടെ ഇലകളുടെ ഫോസിലാണ് ഗവേഷക സംഘത്തിന് ലഭിച്ചത്. ഇത് ഉത്തരേന്ത്യയും പശ്ചിമഘട്ടവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ഉഷ്ണമേഖലാ സസ്യജാലങ്ങളായ നോതോപീജിയയുമായി ഈ ഫോസിലുകള്‍ക്ക് ബന്ധമുണ്ട്. ഇവയ്‌ക്ക് നവീനകാലത്തെ സസ്യങ്ങളുമായും സാമ്യമുണ്ട്. പാലിയോലിത്തിക്ക് കാലഘട്ടത്തിന്റെ അവസാനകാലങ്ങളില്‍ ഉണ്ടായിരുന്ന ഇലകളാണ് ഇവയെന്നും ഗവേഷണസംഘം കണ്ടെത്തി. ഈ കാലഘട്ടത്തില്‍ വടക്കുകിഴക്കന്‍ ഭാരതത്തില്‍ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയായിരുന്നു. ഹിമാലയം ഉയരാന്‍ തുടങ്ങിയപ്പോള്‍ പ്രദേശം തണുക്കുകയും മഴ പെയ്യാനും തുടങ്ങി. ഉഷ്ണമേഖലാ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്കിത് വെല്ലുവിളിയാവുകയും നോതോപീജിയ പോലെയുള്ള സസ്യങ്ങള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക