Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജയിലിലും ചോരാത്ത പോരാട്ട വീര്യം

എം. ഗോപാല്‍ by എം. ഗോപാല്‍
Jun 20, 2025, 09:46 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണല്ലോ. ജൂണ്‍ 26ന് സംഘത്തിന്റെ പ്രാന്തകാര്യാലയമായ മാധവനിവാസിന്റെ ഗൃഹപ്രവേശമായിരുന്നു. ക്ഷേത്രീയ പ്രചാരക് യാദവ് റാവുജി ജോഷിയടക്കമുള്ള ഉന്നതര്‍ ചടങ്ങിനുണ്ടായിരുന്നു. പി.നാരായണനാണ് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ബിബിസി റിപ്പോര്‍ട്ട് യാദവ് റാവുജിയെ അറിയിച്ചത്. അദ്ദേഹം എല്ലാവരേയും വിളിച്ചു ചേര്‍ത്ത് വിവരങ്ങള്‍ പറയുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പ്രചാരകന്മാര്‍ പിടി കൊടുക്കരുതെന്നായിരുന്നു നിര്‍ദേശം. സംഘചാലകന്മാര്‍ വീട്ടില്‍ത്തന്നെ ഉണ്ടാകണമെന്നും തീരുമാനിച്ചു. ഉച്ച ഭക്ഷണം നേത്തെ കഴിച്ച് എല്ലാവരും അതത് സ്ഥലത്തു പോയി. ഞാന്‍ കൊടുങ്ങല്ലൂര്‍ താലൂക് പ്രചാരകായിരുന്നു. എന്റെ സെന്റര്‍ ഞാന്‍ തളിക്കുളത്താക്കി. പി.പി. മുകുന്ദേട്ടനായിരുന്നു തൃശ്ശിവപേരൂര്‍ ജില്ലാ പ്രചാരക്.

ജൂലായ് 17 ന് തൃപ്രയാര്‍ ക്ഷേത്ര സത്രത്തില്‍ മുകുന്ദേട്ടന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം താലൂക് സംഘചാലകായിരുന്ന രുദ്രവാര്യര്‍, ജില്ലാ ബൗദ്ധിക് പ്രമുഖായിരുന്ന ചെറുതുരുത്തി രാഘവന്‍ മാസ്റ്റര്‍, വടക്കാഞ്ചേരി പ്രചാരകായിരുന്ന പത്മനാഭന്‍, ഗുരുവായൂര്‍ മുരളി തുടങ്ങിയവര്‍ ഒന്നിച്ചു കൂടി. രാത്രി 11 മണിക്കും പുറത്തിറങ്ങിയ ഞങ്ങളെ വലപ്പാട് എസ്.ഐ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു. മുകുന്ദേട്ടനേയും രുദ്രവാര്യരേയും മിസ തടവുകാരാക്കി തൃശൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും ബാക്കിയുള്ളവരെ കോടതിയില്‍ കൊണ്ടുപോയി ചാവക്കാട് ജയിലിലുമാക്കി. അഡ്വ. വീരേന്ദ്ര മേനോന്റെ ഇടപെടലില്‍ ഞങ്ങള്‍ക്ക് നാലാം ദിവസം ജാമ്യം കിട്ടി.

ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14 നായിരുന്നു സമരം. ഡിസംബര്‍ 28 ന് ഞാനും ഏഴ് ചെറുപ്പക്കാരും കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മാര്‍ക്കറ്റില്‍ സമരം ചെയ്തു. മുദ്രാവാക്യം വിളിച്ചുകൊണ്ട് ബസില്‍ കയറി കൊടുങ്ങല്ലൂര്‍ മൈതാനത്ത് ഇറങ്ങി. നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി പ്രസംഗിക്കുന്നതിനിടയില്‍ പോലീസ് വളഞ്ഞു. ഭീകരമായ ലാത്തിച്ചാര്‍ജ്ജ്. തല പൊട്ടി രക്തം ഒഴുകി. നേരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വീണ്ടും മര്‍ദ്ദനം. അന്നുതന്നെ കോടതിയില്‍ കൊണ്ടുപോയി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരിങ്ങാാലക്കുട സബ് ജയിലില്‍. 14 ദിവസം കഴിഞ്ഞ് കോടതിയിലെത്തിച്ചപ്പോള്‍ വീണ്ടും 21 ദിവസത്തേക്ക് ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ കോടതിക്ക് വെളിയില്‍ വച്ച് തൃശൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് വീണ്ടും അറസ്റ്റു ചെയ്തു. 7 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. കാലില്‍ ഉരുട്ടല്‍ തുടങ്ങിയ കൊടിയ പീഡനങ്ങള്‍. മര്‍ദ്ദനമേറ്റിളകിയ രണ്ട് പല്ല് ജയിലില്‍ നിന്ന് ആശുപത്രിയില്‍ പോയാണ് ഇളക്കി മാറ്റിയത്. എട്ടാം ദിവസം മിസ തടവുകാരനാക്കി തൃശിവപേരൂര്‍ സെന്‍ട്രല്‍ ജയിലില്‍. പ്രാന്തകാര്യവാഹ് അനന്തേട്ടന്‍ (അഡ്വ. ടി.വി. അനന്തന്‍), രാധാകൃഷ്ണ ഭട്ട്, ജി.ജി. മഹാദേവന്‍ തുടങ്ങി നിരവധി പ്രുഖ കാര്യകര്‍ത്താക്കള്‍ തൃശൂര്‍ ജയിലിലുണ്ടായിരുന്നു. പിന്നീട് പരമേശ്വര്‍ജിയും എത്തി. ദത്താത്രേയ റാവുവും ഒ. രാജഗോപാലും തിരുവനന്തപുരം ജയിലില്‍ നിന്നും എത്തി. എന്നെ തൃശൂര്‍ ഗവ. ആശുപത്രിയില്‍ കുറേ ദിവസം പോലീസ് സെല്ലില്‍ അഡ്മിറ്റ് ചെയ്തു. വളരെ രസാവഹമായ മറ്റൊരു കാര്യം, ഞങ്ങളുടെ നേരെ നടന്ന ലാത്തിച്ചാര്‍ജ്ജും മര്‍ദ്ദനവും കണ്ട് വിഷമിച്ച, അന്നത്തെ തൃശൂര്‍ ജില്ലാ ജനസംഘം അദ്ധ്യക്ഷന്‍ കെ. നാരായണ സ്വാമി (ബോര്‍ണിയോ സാമി) കളക്ടറോട് പരാതി പറയാന്‍ പോയി, മിസ അനുസരിച്ച് ജയിലിലായി. ജയിലില്‍ വച്ച് നല്ല ശിബിരം. വായനയും എഴുത്തും, ബൗദ്ധിക്കും, ചര്‍ച്ചയും എല്ലാമെല്ലാം. വിപരീത പരിസ്ഥിതിയെ അനുകൂലമാക്കാന്‍ സാധിച്ചു. ജയിലിലും മാതൃക പ്രാന്തകാര്യവാഹ് അനന്തേട്ടന്‍ തന്നെയായിരുന്നു.

(ഹിന്ദു ധര്‍മ പരിഷത് പ്രസിഡന്റാണ് ഖേഖകന്‍)

Tags: emergencyAnti-Emergency Struggle
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അഴിഞ്ഞുവീണ മുഖംമൂടികള്‍

Entertainment

ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ പകര്‍ന്നാട്ടത്തിന് വാഴ്‌ത്തല്‍

ഇന്ദിരാഗാന്ധിയായി വേഷമിട്ട കങ്കണ റണാവത്ത് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രം (വലത്ത്)
India

കങ്കണ റണൗട് ചിത്രത്തിന്റെ കളക്ഷന്‍ 12 ദിവസത്തില്‍ എത്ര നേടി? ; ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ ഭാവപ്പകര്‍ച്ചയ്‌ക്ക് വാഴ്‌ത്തല്‍

Kerala

അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി, സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല

ഇന്ദിരാഗാന്ധിയായി വേഷമിട്ട കങ്കണ റണാവത്ത് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രം (വലത്ത്)
Bollywood

കളക്ഷനില്‍ 11.28 കോടി കടന്ന് കങ്കണയുടെ എമര്‍ജന്‍സി; ഡീഗ്രേഡിംഗിനെ മറികടന്ന് എമര്‍ജന്‍സി മുന്നേറുന്നു

പുതിയ വാര്‍ത്തകള്‍

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies