മലപ്പുറം: എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഓടിച്ച കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹന വകുപ്പ്. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപിക അശ്രദ്ധമായി വാഹനം ഓടിച്ചാണ് അപകടം വരുത്തിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അപകടം ഉണ്ടാക്കിയ കാറോടിച്ച അധ്യാപിക ബീഗത്തിന്റെ ഫോര്‍വീല്‍ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ജൂണ്‍ 19 മുതല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പനങ്ങാങ്ങര സ്വദേശിനി പത്താം ക്ലാസ് വിദ്യാര്‍ഥിനി മിര്‍ഷ ഫാത്തിമക്ക് സ്‌കൂള്‍ കോമ്പൗണ്ടില്‍വെച്ച് അപകടത്തില്‍ പരിക്കേറ്റത്.സ്‌കൂള്‍ വിട്ട് കുട്ടികള്‍ നടന്നുപോകവെ പിറകില്‍ നിന്നെത്തിയ കാര്‍ മിര്‍ഷയെയും സമീപത്തെ മതിലിലും ഇടിക്കുകയുമായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി കോയമ്പത്തൂരില്‍ ചികിത്സയിലാണ്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബമയാതിനാല്‍ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം കുട്ടിയുടെ ചികിത്സ ചിലവ് അധ്യാപികയും സ്‌കൂളും ചേര്‍ന്ന് വഹിക്കാമെന്ന ധാരണയിലെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിനി അപകത്തില്‍പ്പെട്ടതില്‍ കഴിഞ്ഞദിവസം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. അപകടത്തില്‍ മലപ്പുറം പോലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: