ലക്നൗ ; ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിയ ആയിരത്തോളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 3000 തരു ഗോത്രക്കാരാണ് മതപരിവർത്തനത്തിനിരയായത് . ഇവരിൽ 1000 പേരാണ് ഇപ്പോൾ പ്രാദേശിക ഹിന്ദുസംഘടനകളുടെ സഹായത്തോടെ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങി വന്നത് .
നേപ്പാളിന്റെ അതിർത്തിയിൽ താമസിക്കുന്ന തരു ഗോത്രക്കാരാണ് ക്രിസ്ത്യൻ മിഷനറിമാരുടെ ലക്ഷ്യം. മഹാറാണ പ്രതാപിന്റെ പിൻഗാമികളെന്ന് വിശ്വസിക്കപ്പെടുന്ന തരു ഗോത്രം സാംസ്കാരികവും ചരിത്രപരവുമായ സ്വത്വത്തിന് പേരുകേട്ടതാണ്.നേപ്പാളുമായി അതിർത്തി പങ്കിടുന്ന പിലിഭിത്തിലെ ഗ്രാമങ്ങളിലെ നിരക്ഷരതയും സാമ്പത്തിക ബലഹീനതയും മുതലെടുത്ത് ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസം, വൈദ്യസഹായം, സാമ്പത്തിക സഹായം തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് മിഷനറിമാർ ആളുകളെ തങ്ങളുടെ വഴിയ്‌ക്ക് കൊണ്ടുവന്നത്.
നിലവിൽ സിഖ് സംഘടനകൾ, പ്രത്യേകിച്ച് ഓൾ ഇന്ത്യ സിഖ് പഞ്ചാബി വെൽഫെയർ കൗൺസിൽ, ലഖ്‌നൗ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി എന്നിവ ഈ വിഷയത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് . മുൻപ് രാഘവ്പുരിയിൽ നടന്ന ചടങ്ങിൽ 61 കുടുംബങ്ങളെ തിരികെ സ്വന്തം മതത്തിലേയ്‌ക്ക് കൊണ്ടുവന്നു. ഈ കാമ്പെയ്‌ൻ ഇപ്പോഴും തുടരുകയാണെന്നും ഓൾ ഇന്ത്യ സിഖ് പഞ്ചാബി വെൽഫെയർ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് ഹർപാൽ സിംഗ് ജഗ്ഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക