തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിനായി 32 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി.പഴക്കമുള്ളതും നിശ്ചിത ദൂരം പിന്നിട്ടതുമായ വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവില്‍ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വകുപ്പുകള്‍ക്ക് 10 ലക്ഷം രൂപയില്‍ താഴെയുള്ള കാറുകള്‍ വാങ്ങാനാണ് അനുമതി. എന്നാല്‍, ഹൈക്കോടതി ജഡ്ജിമാര്‍ക്ക് തുകയുടെ ഈ പരിധി ഉണ്ടാകില്ല.
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങാനും അനുമതി നല്‍കി. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെയും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെയും മൂന്ന് വീതം അധിക തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക