Health

ജനങ്ങളുടെ ശുചിത്വശീലങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍, സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വെ ഇന്നു തുടങ്ങും

Published by

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തെയും ജില്ലയെയും കണ്ടെത്തുന്നതിനും ഗ്രാമീണ ജനതയുടെ ശുചിത്വശീലങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വ്വെ ഇന്ന് തുടങ്ങും. സര്‍വേയില്‍ വീടുകളില്‍ ശൗചാലയ സൗകര്യങ്ങള്‍, വെളിയിടവിസര്‍ജ്ജന മുക്തമാണോ, കൈ കഴുകല്‍ സംവിധാനങ്ങള്‍, ജൈവ-അജൈവ മാലിന്യ സംസ്‌കരണം, മലിനജല പരിപാലനം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം തുടങ്ങിയവ വിലയിരുത്തും. വീടുകള്‍ക്ക് പുറമേ പൊതു ഇടങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, പഞ്ചായത്ത് പരിസരങ്ങള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെയും ശുചിത്വനിലവാരം പരിശോധിക്കപ്പെടും. അംഗീകൃത ദേശീയ ഏജന്‍സികളാണ് സര്‍വേ നടത്തുന്നത്. സര്‍വേയ്‌ക്കായി പ്രത്യേകമായി 1000 മാര്‍ക്കുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ വില്ലേജിലെയും ശുചിത്വ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാകും റാങ്ക് നിശ്ചയിക്കുക. പൊതുജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആരംഭിച്ച ‘സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങളുടെ പ്രതികരണങ്ങളും, അഭിപ്രായങ്ങളും ശേഖരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക