India

ഗാസയിലെ കൂട്ടക്കുരുതി അറിയാം…പക്ഷെ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ വിമര്‍ശിക്കില്ല…ഈ മേഘ വെമൂരിമാര്‍ക്ക് പിന്നില്‍ ആര്?

യുഎസിലും യുകെയിലും ഉള്‍പ്പെടെ പഠിക്കാന്‍ പോകുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ കാര്യമായി രാഷ്ട്രീയ ബ്രെയിന്‍വാഷിന് (മസ്തിഷ്കപ്രക്ഷാളനം) വിധേയരാകുന്നുണ്ടെന്ന് ഈയിടെയാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രത്യേകിച്ചും യുഎസിലെയും യുകെയിലെയും സര്‍വ്വകലാശാലകളില്‍ ഇസ്ലാമിക അജണ്ട പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശൃംഖല തന്നെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Published by

ന്യൂദല്‍ഹി: യുഎസിലും യുകെയിലും ഉള്‍പ്പെടെ പഠിക്കാന്‍ പോകുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ കാര്യമായി രാഷ്‌ട്രീയ ബ്രെയിന്‍വാഷിന് (മസ്തിഷ്കപ്രക്ഷാളനം) വിധേയരാകുന്നുണ്ടെന്ന് ഈയിടെയാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രത്യേകിച്ചും യുഎസിലെയും യുകെയിലെയും സര്‍വ്വകലാശാലകളില്‍ ഇസ്ലാമിക അജണ്ട പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശൃംഖല തന്നെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പലസ്തീന് അനുകൂലമായി പ്രകടനങ്ങള്‍ പങ്കെടുത്തതിന്, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് എല്ലാം ഇന്ത്യയിലെ മിടുക്കികളായ വിദ്യാര്‍ത്ഥിനികള്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെടുന്ന ഈയിടെ വര്‍ധിച്ചുവരികാണ്. പക്ഷെ ഈ പാവം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ പെട്ടിയും കിടക്കയുമെടുത്ത് അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കുമ്പോള്‍, അവിടെ ഇതേ പലസ്തീന്‍ പ്രശ്നത്തിന് വേണ്ടി വാദിക്കുന്ന പാല മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നാടുകടത്തലിനെതിരെ വാദിക്കാന്‍ യുഎസിലെ കോടതികളില്‍ അഭിഭാഷകര്‍ ഉണ്ടെന്ന സത്യം ഈയിടെ ഞെട്ടലോടെയാണ് പല ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളും തിരിച്ചറിഞ്ഞത്.

മേഘ വെമൂരി (ഇടത്ത് നിന്നും അഞ്ചാമത്)

ഇനി മേഘ വെമൂരി എന്ന വിദ്യാര്‍ത്ഥിനിയുടെ കാര്യം അറിയാം. ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയായ മേഘ വെമൂരി സുപ്രസിദ്ധമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍(എംഐടി) മേഘ വെമൂരിയെ പഠിക്കാന്‍ പറഞ്ഞയച്ചത് അവരുടെ മാതാപിതാക്കളാണ്. പക്ഷെ കോളെജില്‍ നടന്ന ഒരു ചടങ്ങില്‍ അവര്‍ പലസ്തീനെ അനുകൂലിച്ചും ഇസ്രയേലിനെ വിമര്‍ശിച്ചും പ്രസംഗിച്ചു. ഇസ്രയേലുമായി എംഐ
ടിയ്‌ക്കുള്ള ഗവേഷണപങ്കാളിത്തത്തെയും ഈ വിദ്യാര്‍ത്ഥിനി വിമര്‍ശിച്ചിരുന്നു. ഇതോടെ എംഐടി തൊട്ടടുത്ത ദിവസം നടക്കേണ്ട ഡിഗ്രി വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും മേഘ വെമൂരിയെയും മാതാപിതാക്കളേയും വിലക്കി. മേഘ വെമൂരിയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ എംഐടി, പക്ഷെ ഒരു ചടങ്ങിന് അനുവദിച്ച സ്റ്റേജില്‍ നിന്നും പലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എംഐടി വ്യക്തമാക്കി. സര്‍വ്വകലാശാലയുടെ ഒരു ചടങ്ങ് അലങ്കോലപ്പെടുത്തുന്നത് സര്‍വ്വകലാശാലയുടെ നിയമത്തിന് എതിരുമാണ്.

ഏറ്റവും തമാശ എന്തെന്നാല്‍, ഈ മേഘ വെമൂരിക്ക് പഹല്‍ഗാം വെടിവെയ്പിനെക്കുറിച്ച് അറിയില്ലെന്നതാണ്. അന്‍ഷുല്‍ സക്സേന എന്ന വിദ്യാര്‍ത്ഥിനി ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ട് നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയാണ്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മേഘ വെമൂരി പറഞ്ഞത് തനിക്ക് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന 26 ഇന്ത്യക്കാരുടെ മരണത്തിന് കാരണമായ പാക് ഭീകരരുടെ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നതാണ്. നിഷ്കളങ്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാഷ്‌ട്രീയമായി ബ്രെയിന്‍ വാഷ് ചെയ്ത് പലസ്തീന്‍ അജണ്ടകളിലേക്ക് ആകര്‍ഷിക്കുന്ന വന്‍ ഗൂഢ ശൃംഖല അമേരിക്കയിലെ മിക്ക സ‍ര്‍വ്വകലാശാലകളിലും പ്രവര്‍ത്തിക്കുന്നുണ്ടത്രെ.

ആരുടെ അജണ്ട നടപ്പാക്കാനാണ് മേഘ വെമൂരി എംഐടിയുടെ പവിത്രമായ സ്റ്റേജില്‍ കയറി പലസ്തീന് വേണ്ടി വാദിക്കുകയും എംഐടി ഇസ്രയേലുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തെ ഇകഴ്‌ത്തുകയും ചെയ്തത്? ആ ശക്തികള്‍ ഇരുളില്‍ മറഞ്ഞിരിക്കുന്നു. അവരില്‍ അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ ഉണ്ട്. ട്രംപിനെ തകര്‍ത്ത് താഴെയിടാന്‍ ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റ് ശക്തികളുണ്ട്. അറബ്-മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ ഉണ്ട്.

ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് മേഘ വെമൂരി. അച്ഛന്‍ ശരത് വെമൂരി അമേരിക്കയില്‍ കുടിയേറുകയും മകള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അമ്മ സുനീത വെമൂരി ഒരു സാദാരണ വീട്ടമ്മയാണ്. ആന്ധ്രയില്‍ നിന്നുമാണ് മേഘ വെമൂരിയുടെ അച്ഛന്‍ യുഎസിലേക്ക് കുടിയേറിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക