കാസര്‍കോട് : ബേവിഞ്ച ദേശീയ പാത എന്‍എച്ച് 66 ല്‍ വീണ്ടും മണ്ണിടിഞ്ഞു.സ്ഥലത്തെ ഗതാഗതം താത്കാലികമായി നിര്‍ത്തി.മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇവിടെ ദേശീയപാത നിര്‍മാണം നടത്തുന്നത്. ജില്ലാ ഭരണകൂടം പ്രശ്‌ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
ഈ പ്രദേശത്ത് ഏകദേശം നൂറിലധികം കുടുംബങ്ങളാണുളളത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അശാസ്ത്രീയമായാണ് പാത നിര്‍മിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.മഴക്കാലമായതോടെ ഈ പ്രദേശത്തെ മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി വീണ്ടും മണ്ണെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ചെയ്തത്.
ചെര്‍ക്കള മുതല്‍ ചട്ടംചാല്‍ വരെയുള്ള പ്രദേശം ഏറ്റവും ഗുരുതരമായ സാഹചര്യത്തെയാണ് നേരിടുന്നത്.പ്രദേശത്ത് മണ്ണെടുത്തത് കുത്തനെയുള്ള ഉയരത്തിലാണ്. അതിനാല്‍ പ്രദേശത്തെ മുകളിലുള്ള വീടുകളെല്ലാം ഏത് നിമിഷം വേണമെങ്കിലും തകരാവുന്ന നിലയിലാണ്. കേരളത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച് വ്യക്തമായി പഠിക്കാതെയാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: