ന്യൂദല്‍ഹി : ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കും മറ്റ് മൂന്ന് യാത്രികര്‍ക്കും ഒപ്പം ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റില്‍ കേരളത്തിലെ ജ്യോതിയും ഉമയും കൂടി ബഹിരാകാശത്തേക്ക് പോകുന്നു. സാങ്കേതിക തകരാര്‍ മൂലം നാല് തവണ നീട്ടിവെച്ച ബഹിരാകാശ യാത്ര ഇനി ജൂണ്‍ 19ന് നടക്കുമെന്നാണ് നാസ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളസര്‍വ്വകാലാശാല വികസിപ്പിച്ച നെല്‍ വിത്തുകളാണ് ഉമയും ജ്യോതിയും. ഇതിന് പിന്നില്‍ ഐഎസ് ആര്‍ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി എന്നിവരും പ്രവര്‍ത്തിച്ചിരുന്നു. മൊത്തത്തില്‍ ആറ് വിത്തിനങ്ങള്‍ സംഘം കൊണ്ടു പോകും. 14 ദിവസത്തേക്കാണ് ഈ ബഹിരാകാശ യാത്ര. ഈ യാത്രയ്‌ക്കിടയില്‍ ഈ വിത്തുകള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ബഹിരാകാശത്ത് വിത്തുമുളയ്‌ക്കുന്നുണ്ടോ എന്നറിയണം. അങ്ങിനെയെങ്കില്‍ ഭാവിയില്‍ അവിടെ കൃഷിയുടെ സാധ്യതകള്‍ തേടും. ഒപ്പം ഭൂമിയിലെ ഫാമിങ്ങ് മെച്ചപ്പെടുത്തുന്നതിനുള്ള ഉള്‍ക്കാഴ്ച ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്.
സംഘം മെയ് 29ന് പോകേണ്ടിയിരുന്നതാണ്. പക്ഷെ ബഹിരാകാശ വാഹനത്തിലെ സാങ്കേതിക തടസ്സങ്ങള്‍ മൂലം നാല് തവണയാണ് യാത്ര മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: