റിയാദ് : ഹമാസ് അനുകൂല പത്രപ്രവർത്തകനായ തുർക്കി അൽ-ജാസറിനെ സൗദി അറേബ്യ വധശിക്ഷയ്‌ക്ക് വിധേയനാക്കിയതായി റിപ്പോർട്ട് . രാജ്യദ്രോഹം, വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കൽ തുടങ്ങിയ ഭീകരവാദ കുറ്റങ്ങൾ ചുമത്തിയാണ് സൗദി സർക്കാർ തുർക്കി അൽ-ജാസറിനെ ശിക്ഷിച്ചത്.
ഏഴ് വർഷമായി തടങ്കലിൽ വച്ചിരുന്ന ജാസറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഇസ്ലാമിസ്റ്റുകൾ സൗദി രാജകുമാരനിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അതിനിടെയാണ് സൗദി അദ്ദേഹത്തെ വധശിക്ഷയ്‌ക്ക് വിധേയനാക്കിയത് . ശനിയാഴ്‌ച്ച ജാസറിനെ വധശിക്ഷയ്‌ക്ക് വിധേയനാക്കിയതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: