മിനസോട്ട: അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. യുഎസ് പ്രസിഡന്റ് ട്രംപിനെതിരെ ജനരോഷം തിരിച്ചുവിടാനുള്ള രാഷ്ട്രീയ നീക്കമായാണ് ഈ ആക്രമണത്തെ കാണുന്നത്.
ഇവരെ കൂടാതെ ഡെമോക്രാറ്റായ സ്റ്റേറ്റ് സെനറ്ററായ ജോണ്‍ ഹോഫ്മാനും ഭാര്യക്കും ആക്രമണത്തില്‍ വെടിയേറ്റിട്ടുണ്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇരുവരും ശസ്ത്രക്രിയയ്ക്ക് വിധേയരായതായി മിനസോട്ട ഗവര്‍ണര്‍ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായി വേഷംമാറി എത്തിയ തോക്കുധാരിയാണ് ആക്രമണം നടത്തിയത്.
ഡമോക്രാറ്റ് ജനപ്രതിനിധികളാണ് ആക്രമിക്കപ്പെട്ടതെന്നതിനാല്‍ ആക്രമണം രാഷ്ട്രീയപ്രേരിതമാണെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, കൊലയാളി പൊലീസ് വേഷം കെട്ടിയതും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും സൂചനകളുണ്ട്. കാരണം ട്രംപ് ഭരണകൂടത്തിനെതിരെ ഡമോക്രാറ്റുകളുടെയും സഖ്യശക്തികളുടെയും രോഷം തിരിച്ചുവിടുകയായിരുന്നു കൊലയാളിയും ശ്രമം എന്ന് കരുതപ്പെടുന്നു. കൊലയാളിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ള ചില ഡമോക്രാറ്റ് ജനപ്രതിനിധികളുടെ പേരുകളും ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. പണ്ട് ജമ്മുകശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രാഷ്ട്രീയ പ്രശ്നമാണെന്ന് പ്രഖ്യാപിച്ച അമേരിക്കയിലെ ഡമോക്രാറ്റ് സെനറ്റര്‍ ആണ് ഇല്‍ഹാന്‍ ഒമര്‍. ജമ്മുകശ്മീരിന് പ്രത്യേക പദവി പിന്‍വലിച്ച മോദി സര്‍ക്കാര്‍ നടപടികളെ ശക്തമായി എതിര്‍ത്ത സെനറ്റര്‍ ആയിരുന്നു ഇല്‍ഹാന്‍ ഒമര്‍. .
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ചൂണ്ടികാട്ടി മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് രംഗത്തെത്തി. കൊല്ലപ്പെട്ട മിനസോട്ട ജനപ്രതിനിധി സഭയുടെ മുന്‍ സ്പീക്കറായിരുന്ന മെലിസ ഹോര്‍ട്ട്മാന്‍.
ട്രംപിനെതിരെ ഏകാധിപത്യപ്രവണത ആരോപിച്ച് രാജാവ് വേണ്ട (നോ കിംഗ്) എന്ന പേരില്‍ ഡമോക്രാറ്റുകളും പലസ്തീന് അനുകൂലികളും ചേര്‍ന്ന് അമേരിക്കയിലുടനീളം പ്രതിഷേധപ്രകടനം നടത്താന്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഈ അപായം കാരണം മിനസോട്ടയിലെ പ്രകടനം മാറ്റിവെച്ചു. പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ മറ്റ് പല അമേരിക്കന്‍ നഗരങ്ങളിലും ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ നടന്നിരുന്നു.
പൊതുവേ ട്രംപ് പലസ്തീന് അനുകൂലികളായ വിദ്യാര്‍ത്ഥികളെ നാടുകടത്തിയതുള്പ്പെടെയും അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും പുറന്തള്ളുന്നതും വലിയ രാഷ്ട്രീയകോളിളക്കം സൃഷ്ടിക്കുകയാണ്. ഡമോക്രാറ്റ് പാര്ട്ടിക്കാര് ഈ വിഷയത്തില്‍ ട്രംപിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: