ടെഹ്‌റാന്‍: ഇറാനിലെ എണ്ണപ്പാടം ഇസ്രായേല്‍ ആക്രമിച്ചതായി വിവരം. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീല്‍ഡിലൊന്നാണ് ആക്രമിക്കപ്പെട്ടതെന്നാണ് അറിയുന്നത്. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
എണ്ണപ്പാടങ്ങള്‍ക്ക് ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളുണ്ടെന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ഇത്തരം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയിരുന്നത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണിപ്പോള്‍ ഇറാനിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായുള്ള വിവരം . എന്നാല്‍ ഇസ്രായേല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല.
അതേസമയം ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചു. നേരത്തേ ഇറാന്‍ ടെല്‍ അവീവില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് ഇസ്‌റായേല്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പ്രതിരോധിച്ചു.
നേരത്തേ ഇസ്രായേലിന്റെ മൂന്നാമത്തെ പോര്‍ വിമാനം വീഴ്‌ത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. പൈലറ്റിനെ പിടികൂടിയെന്നും അറിയിച്ചു. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ, ചര്‍ച്ചകളിലേക്ക് മടങ്ങി എത്തണമെന്ന് ഇറാനോട് ഫ്രഞ്ച് പ്രസിഡസിന്റ് മാക്രോണ്‍ ആവശ്യപ്പെട്ടു. ഫ്രഞ്ച് പൗരന്മാരെയോ കേന്ദ്രങ്ങളെയോ ലക്ഷ്യം വെക്കരുതെന്നും ഇറാന്‍ പ്രസിഡന്റുമായുള്ള സംഭാഷണത്തില്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. മൂന്നു വര്‍ഷമായി ഇറാന്റെ ബന്ദികളായ രണ്ട് ഫ്രഞ്ച് പൗരന്മാരെ വിട്ടയക്കണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: