ടെഹ്റാൻ : ഇറാനെതിരെ ഇസ്രായേൽ ഒന്നിനുപുറകെ ഒന്നായി നടത്തുന്ന മാരകമായ ആക്രമണങ്ങളിൽ ഭയന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ . ഇസ്രായേലിനോട് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നാണ് എർദോഗൻ പറയുന്നത് .
വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് . അതിൽ ഇറാനിലെ നിരവധി പ്രമുഖ സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ആക്രമണത്തെ തുർക്കി പ്രസിഡന്റ് എർദോഗൻ അപലപിക്കുകയും അതിനെ പ്രകോപനപരമായ നടപടിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
“നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ ശൃംഖലയുടെയും ആക്രമണങ്ങൾ നമ്മുടെ മുഴുവൻ മേഖലയെയും ലോകത്തെയും കത്തിക്കുന്നു, അവ അവസാനിപ്പിക്കണം.മേഖലയിലെ സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും “ എർദോഗൻ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ സഹായിച്ച തുർക്കി പ്രസിഡന്റ് എർദോഗൻ ഇപ്പോൾ തന്റെ മേഖലയിൽ നടക്കുന്ന യുദ്ധത്തെ ഭയപ്പെടുന്നു. അമേരിക്ക ഇസ്രായേലിനൊപ്പം നിൽക്കുന്നതും തുർക്കിയെ ഭയപ്പെടുത്തുന്നു. “ലോകത്തിലെ ഏറ്റവും മികച്ചതും മാരകവുമായ സൈനിക ആയുധങ്ങൾ അമേരിക്ക നിർമ്മിക്കുന്നു, ഇസ്രായേലിന് അതിന്റേതായ ശേഖരമുണ്ട്. വരും കാലങ്ങളിൽ ഇതിലും വലിയ എന്തെങ്കിലും സംഭവിക്കാം.” എന്നാണ് ട്രമ്പിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: