ബ്രസ്സൽസ് : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യൂറോപ്പ് സന്ദർശന വേളയിലാണ് അദ്ദേഹം ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ വച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.
തീവ്രവാദ ആക്രമണങ്ങൾ മുഖാന്തരം ഇന്ത്യയെ പ്രകോപിപ്പിച്ചാൽ പാകിസ്ഥാനിനുള്ളിൽ ആഴത്തിൽ ആക്രമിക്കുമെന്ന് ജയശങ്കർ വ്യക്തമായി പറഞ്ഞു. പാകിസ്ഥാൻ ആയിരക്കണക്കിന് തീവ്രവാദികളെ പരസ്യമായി പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയക്കുന്നു. ഇന്ത്യ ഇത് സഹിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.
ഇതിനു പുറമെ പഹൽഗാമിലെ ഭീകരാക്രമണത്തെ പരാമർശിച്ച് ഏപ്രിൽ മാസത്തിൽ നടത്തിയ കിരാതമായ പ്രവൃത്തികൾ അവർ നിർത്തിയില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. തീവ്രവാദ സംഘടനകൾക്കും അവരുടെ നേതൃത്വത്തിനുമെതിരെ പ്രതികാരം ചെയ്യുമെന്ന് ജയശങ്കർ പറഞ്ഞു.
ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ ഞങ്ങൾ പാകിസ്ഥാനിലേക്ക് ആഴത്തിൽ കടക്കുമെന്നും ജയശങ്കർ മുന്നറിയിപ്പ് നൽകി. ഭരണ നയത്തിന്റെ മാർഗമായി തീവ്രവാദത്തെ ഉപയോഗിക്കുന്ന ഒരു രാജ്യമാണ് പാകിസ്ഥാൻ. ഇതാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നും ജയശങ്കർ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും പാകിസ്ഥാൻ വ്യോമസേനയ്‌ക്ക് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. അതുകൊണ്ടാണ് പാകിസ്ഥാൻ സമാധാനം സ്ഥാപിക്കാൻ നിർബന്ധിതരായത്. റാഫേൽ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും എത്രത്തോളം വിജയകരമായിരുന്നു എന്നതിന്റെ തെളിവ് പാകിസ്ഥാന്റെ നശിപ്പിക്കപ്പെട്ട വ്യോമതാവളങ്ങളാണെന്ന് ജയശങ്കർ പറഞ്ഞു.
മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം അവസാനിച്ചത് ഒരേയൊരു കാരണത്താലാണ് എന്നും ഇന്ത്യ പാകിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വ്യോമതാവളങ്ങൾ ആക്രമിച്ച് നശിപ്പിച്ചു എന്നും ജയശങ്കർ പറഞ്ഞത്. റൺവേകളുടെയും ആ ഹാംഗറുകളുടെയും ചിത്രങ്ങൾ ഗൂഗിളിലും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: