കീവ്: റഷ്യ ഉക്രെയ്‌ന് നേർക്കുള്ള ആക്രമണം തുടരുന്നു. റഷ്യയുടെ പുതിയ ആക്രമണങ്ങൾ ഉക്രെയ്‌നെ പൂർണ്ണമായും പിടിച്ചുലച്ചു. ചൊവ്വാഴ്ച പുലർച്ചെ റഷ്യ വീണ്ടും രണ്ട് ഉക്രേനിയൻ നഗരങ്ങളെ വൻതോതിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ.
റഷ്യ നടത്തിയ ഈ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ ആക്രമണങ്ങളെക്കുറിച്ച് ഉക്രേനിയൻ ഉദ്യോഗസ്ഥർ വിവരങ്ങൾ നൽകിയിട്ടുണ്ട്.
യുദ്ധകാലത്തെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഈ ആക്രമണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഒരു പ്രസ്താവനയിൽ വിശേഷിപ്പിച്ചു.
രാത്രിയിൽ റഷ്യ 315 ഡ്രോണുകളും ഏഴ് മിസൈലുകളും പ്രയോഗിച്ചതായി അദ്ദേഹം പറഞ്ഞു. പ്രയോഗിച്ച ഡ്രോണുകളിൽ ഭൂരിഭാഗവും ചാവേർ ഡ്രോണുകളാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസിൽ നിന്നും യൂറോപ്പിൽ നിന്നും റഷ്യക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടു.
തെക്കൻ തുറമുഖ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു ആശുപത്രിക്കും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഒഡെസ പ്രവിശ്യാ മേധാവി ഒലെഹ് കിപ്പർ പറഞ്ഞു. റീജിയണൽ പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവന പ്രകാരം നഗരത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനത്തിനെതിരായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: