കോഴിക്കോട് : പുതുതലമുറയിലും ജാതീയതയും സ്പര്‍ദ്ധയും കുത്തിവയ്‌ക്കുന്ന പാട്ടുകള്‍ പാടുന്ന വേടന്റെ പാട്ട് കലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയമാക്കി. മൈക്കിള്‍ ജാക്‌സന്റെ പാട്ടിനൊപ്പമാണ് വേടന്റെ പാട്ടും ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്നീ പാട്ടുകളാണ് താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.കലിക്കറ്റ് സര്‍വകലാശാല ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത്.
കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത്. അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിന്റെ താരതമ്യമാണ് നടക്കുകയെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.
എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇത് പഠിക്കേണ്ടതില്ല. വേടന്റെ പാട്ടിനൊപ്പം മറ്റ് ഒപ്ഷന്‍സ് കൂടി നല്‍കിയിട്ടുളളതിനാല്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് വേടന്റെ പാട്ട് താരതമ്യ പഠനത്തിനായി ഉപയോഗിച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: