കോഴിക്കോട് : മലാപറമ്പ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.പെണ്‍വാണിഭ സംഘത്തിലെ നടത്തിപ്പുകാരി ബിന്ദുവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ബിന്ദുവുമായി രണ്ട് പേരും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. കേസില്‍ ഇരുവരെയും പ്രതിചേര്‍ത്തേക്കും.
കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന. മലാപ്പറമ്പ് പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് ഗൗരവമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭം നടന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: