ചെന്നൈ: പത്തുരൂപമാത്രം ഫീസുവാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുക്കോട്ടയിലെ ഡോ. ടി.എ. കനകരത്നംപിള്ള (96) അന്തരിച്ചു.
1959ല്‍ ഡോക്ടറായി രോഗികളെ ചികിത്സിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടുരൂപയായിരുന്നു അദ്ദേഹത്തിന്റെ ഫീസ്. 20 വര്‍ഷത്തിനുശേഷം മൂന്ന് രൂപയാക്കി. 2007 മുതല്‍ 10 രൂപയാണ് പരിശോധന ഫീസായി രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നത്.
66 വര്‍ഷത്തെ ആതുരചികിത്സാ കാലയളവില്‍ ഡോ. കനകരത്നംപിള്ള 60,000 സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷ നല്‍കി. ഏതാനുംവര്‍ഷം മ്യാന്‍മാറിലും സേവനമനുഷ്ഠിച്ചു. മദ്രാസ് മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. പാവപ്പെട്ടവര്‍ക്ക് മരുന്നുസൗജന്യമായിരുന്നു. പട്ടുക്കോട്ടയ്‌ക്ക് സമീപമുള്ള അന്‍പതോളം ഗ്രാമങ്ങളില്‍നിന്ന് ചികിത്സയ്‌ക്കായി രോഗികള്‍ കനകരത്നം പിള്ളയുടെ അടുത്ത് എത്തിയിരുന്നു. ഭാര്യയും മകനും ഡോക്ടര്‍മാരാണ്. മൂന്ന് പെണ്‍കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: