കൊച്ചി : തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ഇറക്കി മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്ന ജീവനക്കാരുടെ രീതി ശരിയല്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ചിലർ രാഷ്‌ട്രീയം പറഞ്ഞും ഇരവാദം മുഴക്കും. ഒരാൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിവ് സഹിതം പറയാം. അല്ലാതെ അയാൾ വിശ്വസിക്കുന്ന മതം, സവർണൻ, രാഷ്‌ട്രീയം എന്നിവ വെച്ച് അയാൾക്ക് എതിരെ ഗെയിം കളിക്കുന്നത് ശരിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു .
നടനും , ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് കൃഷ്ണകുമാറിന്റെ കുടുംബം പിടികൂടിയിരുന്നു. തുടർന്ന് വ്യാജ പരാതികൾ ഉന്നയിച്ചും, ജാതി കാർഡ് ഇറക്കിയും രക്ഷപെടാൻ ശ്രമിച്ചിരുന്നു ജീവനക്കാർ . ഇതുമായി ബന്ധപ്പെട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂർണ്ണരൂപം…
നമ്മളുടെ ജീവനക്കാർ, അല്ലെങ്കിൽ മാനേജർ, വിശ്വസ്ഥർ പല രീതിയിലും (സാമ്പത്തികം etc) പറ്റിക്കുകയും, പിന്നീട് പിടിക്കപെടുമ്പോൾ ഉടനെ “അയ്യോ എന്നെ തല്ലി, തട്ടിക്കൊണ്ടു പോയി, ഭീഷിണിപ്പെടുത്തി ” എന്നൊക്കെ പറഞ്ഞു പരാതിപെടുകയും ചാനലിന്റെ മുന്നിലിരുന്നു നമ്മുക്ക് ഇത്ര കാലം നല്ല ജോലി തന്നു, നമ്മുക്ക് അന്നം തന്ന കൈക്കു തന്നെ കൊത്തുന്ന നിരവധി വാർത്തകൾ വരുന്നുണ്ടല്ലോ. ..
പലപ്പോഴും ചില ജീവനക്കാർക് തട്ടിപ്പ് കൈയ്യാലേ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ഇറക്കി മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കും. . ചിലർ രാഷ്‌ട്രീയം പറഞ്ഞും ഇരവാദം മുഴക്കും. ഒരാൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിവ് സഹിതം പറയാം. ., അല്ലാതെ അയാൾ വിശ്വസിക്കുന്ന മതം, സവർണൻ, രാഷ്‌ട്രീയം എന്നിവ വെച്ച് അയാൾക്ക് എതിരെ ഗെയിം കളിക്കുന്നത് ശരിയല്ല. .
ഒരു തെറ്റും ചെയ്യാത്ത നല്ല ആളുകളെ
(നമ്മുക്ക് ജോലി തന്ന മനുഷ്യരെ ) നമ്മുടെ സ്വാർത്ഥതക്കു വേണ്ടി പറ്റിച്ചും, അവരെ പൊതു സമൂഹത്തിന്റെ മുന്നിൽ നാണം കെടുത്തുമ്പോഴും ഓരോരുത്തരും ഒരു കാര്യം ചിന്തിക്കുക. . നിങ്ങൾ പാപം ചെയ്യുകയാണ്. ഭാവിയിൽ കുറേ പേർക്ക് കിട്ടേണ്ട ജോലി ഇല്ലാതാക്കുകയാണ്. ഇങ്ങനെ തട്ടിയെടുത്ത പണമെല്ലാം പൊട്ടി തെറിച്ചു പോകും. .
പ്രതികരിക്കാൻ ഇവിടെ എഴുതുക