വാരണാസി ; നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ ഇസ്ലാം പുരോഹിതൻ ഭൂതോച്ചാടനത്തിന്റെ പേരിൽ 26 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി . നേപ്പാളി മൗലവി ഇസ്ലാമുദ്ദീനെയാണ് ചന്ദൗലി ജമ്പർ പോലീസ് അറസ്റ്റ് ചെയ്തത്.
നേപ്പാളിൽ നിന്ന് വന്ന ഇസ്ലാമുദ്ദീൻ നാസിർപൂർ ഗ്രാമത്തിലെ പള്ളിയിൽ മൗലവിയായി. ഭൂതോച്ചാടനത്തിന്റെ പേരിൽ ഗ്രാമീണരിൽ നിന്ന് പണവും , ആഭരണങ്ങളും തട്ടിയെടുത്ത് ബീഹാറിലേക്ക് പലായനം ചെയ്തു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബീഹാറിലെ ഒരു വിലാസത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുമായി ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു.
നാസിർപൂർ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ഒട്ടേറെ ആളുകളെ ഇസ്ലാമുദ്ദീൻ കബളിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു . മജ്‌വാർ സ്റ്റേഷന് സമീപം ഇസ്ലാമുദ്ദീൻ ഉണ്ടെന്ന് ചില ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാളിൽ നിന്ന് 4 ലക്ഷം രൂപ, നേപ്പാൾ തിരിച്ചറിയൽ കാർഡ്, യുപി, ബീഹാർ എന്നിവയുടെ ആധാർ കാർഡ് എന്നിവ കണ്ടെടുത്തു.
നേപ്പാളിൽ നിന്ന് ഇയാൾ എങ്ങനെയാണ് ഇന്ത്യയിലെത്തിയത്, ആരാണ് സഹായിച്ചത് എന്നീ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാളുടെ മൊബൈൽ കോൾ വിശദാംശങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: