തൃശൂര്‍: വരന്തരപ്പള്ളിയില്‍ യുവതിയുടെ മരണം കൊലപാതകം. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയെ ഭര്‍ത്താവായ കുഞ്ഞുമോന്‍ (40)ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്ന് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നി കുഞ്ഞുമോനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.സംശയത്തെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് വിവരം.
ദിവ്യ ബസിലാണ് ജോലിക്ക് പോകാറുള്ളത്. ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോന്‍ ബസില്‍ ഭാര്യയെ പിന്തുടര്‍ന്നു. ജോലി സ്ഥലത്തേക്കുള്ള മാര്‍ഗ മധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിന്റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോന്‍ കണ്ടു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ദമ്പതികള്‍ക്ക് 11 വയസുള്ള മകനുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുഞ്ഞുമോനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക