ടെൽ അവീവ് : ഹമാസ് ആക്രമണത്തിനിടെ ബന്ദികളാക്കിയ രണ്ട് ഇസ്രായേലി-അമേരിക്കൻ വംശജരുടെ മൃതദേഹങ്ങൾ ഇസ്രായേൽ കണ്ടെടുത്തു. വ്യാഴാഴ്ചയാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. സൈന്യവും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ‘ഷിൻ ബെറ്റ്’ ഉം സംയുക്തമായി നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ജൂഡി വെയ്ൻസ്റ്റീന്റെയും ഗാഡ് ഹഗ്ഗായിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത് ഇസ്രായേലിലേക്ക് കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.
“ഇസ്രായേലിലെ എല്ലാ പൗരന്മാർക്കും വേണ്ടി, അവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു” പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
2023 ഡിസംബറിൽ വെയ്ൻസ്റ്റൈൻ (70), ഹഗ്ഗായി (72) എന്നിവരുടെ മരണം കിബ്ബുട്സ് നിർ ഓസ് സ്ഥിരീകരിച്ചു. കിബ്ബുട്സ് നിർ ഓസ് ഒരു സമൂഹമാണ്. 2023 ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ ബന്ദികളാക്കിയ ഇരുവരും കൊല്ലപ്പെട്ടുവെന്നും അവരുടെ മൃതദേഹങ്ങൾ അടുത്തിടെ തെക്കൻ ഗാസയിലെ ഖാൻ യൂനുസ് നഗരത്തിൽ നിന്ന് കണ്ടെടുത്തതായുമാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്.
അതേ സമയം ഗാസയിലടക്കം ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഖാൻ യൂനിസിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 10 പലസ്തീനികൾ കൊല്ലപ്പെട്ടതായി നാസർ ആശുപത്രി അറിയിച്ചു.
എന്നാൽ ഇസ്രായേൽ സൈന്യം പറയുന്നത് തീവ്രവാദികളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നും സാധാരണക്കാരുടെ മരണത്തിന് ഹമാസ് ആണ് കുറ്റക്കാരുമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: