India

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

സിന്ധു നദിയില്‍ നിന്നുള്ള വെള്ളം ഇന്ത്യ നല്കാത്തതിനാല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ ഖാരിഫ് വിളയെ ബാധിക്കുകയാണെന്ന് പഞ്ചാബ് കര്‍ഷകര്‍. പാകിസ്ഥാനിലെ ത്‍ഡലം നദിയിലേയും സിന്ധു നദിയിലേയും നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. ഇത് പാകിസ്ഥാനിലെ കര്‍ഷകരെ ബാധിക്കുന്നുണ്ട്. ചെനാബ് നദിയിലെ നീരോഴുക്കാണ് വലിയ തോതില്‍ കുറഞ്ഞിരിക്കുന്നത്.

Published by

ഇസ്ലാമബാദ്:സിന്ധു നദിയില്‍ നിന്നുള്ള വെള്ളം ഇന്ത്യ നല്കാത്തതിനാല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ ഖാരിഫ് വിളയെ ബാധിക്കുകയാണെന്ന് പഞ്ചാബ് കര്‍ഷകര്‍. പാകിസ്ഥാനിലെ ത്‍ഡലം നദിയിലേയും സിന്ധു നദിയിലേയും നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. ഇത് പാകിസ്ഥാനിലെ കര്‍ഷകരെ ബാധിക്കുന്നുണ്ട്. ചെനാബ് നദിയിലെ നീരോഴുക്കാണ് വലിയ തോതില്‍ കുറഞ്ഞിരിക്കുന്നത്.

ഇന്‍ഡസ് റിവര്‍ സിസ്റ്റം അതോറിറ്റി (ഐആര്‍എസ് എ)യുടെ കണക്ക് പ്രകാരം 1.288 ലക്ഷം ക്യൂസെക്സ് ജലമാണ് ജൂണ്‍ രണ്ടിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 14,800 ക്യൂസെക്സ് ജലം കുറവാണ്. ഇന്ത്യയാകട്ടെ പാകിസ്ഥാന് ഇന്ത്യയില്‍ നിന്നും നല്‍കുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നില്ല. 1960ലെ കരാര്‍ റദ്ദാക്കിയതിനാലാണ് ഈ വിവരം നല്‍കുന്നത് ഇന്ത്യ നിര്‍ത്തിയത്.

സിന്ധൂനദിയില്‍ നിന്നും പാകിസ്ഥാനിലെ പഞ്ചാബിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കില്‍ 10.3 ശതമാനം കുറവുണ്ട്. പാകിസ്ഥാനില്‍ തെക്ക് പടിഞ്ഞാറ് മണ്‍സൂണ്‍ നാലാഴ്ച കൂടി വൈകുമെന്നതിനാല്‍ ജലപ്രതിസന്ധി കൂടുതല്‍ പ്രശ്നമാകാന്‍ സാധ്യതയുണ്ട്.

പാകിസ്ഥാനിലെ പഞ്ചാബില്‍ വെള്ളം കുറയുന്നതിനാല്‍ ഖാരിഫ് വിളയെ കാര്യമായി ബാധിക്കുമെന്ന് കരുതുന്നു. വെള്ളമില്ലാത്തതും ചൂടു കൂടന്നതും കാരണം വിളകള്‍ക്കുള്ള ജലസേചനം നടക്കുന്നില്ല. ചെനാബ് നദിയില്‍ വെള്ളം കുറയുന്നതിനാല്‍ പഞ്ചാബിലെ റാബി വിളയെ ബാധിക്കുമെന്ന് ഇന്‍ഡസ് റിവര്‍ സിസ്റ്റം അതോറിറ്റി (ഐആര്‍എസ് എ) പറയുന്നു. ചെനാബ് നദിയ്‌ക്ക് കുറുകെ ഇന്ത്യയില്‍ ഉള്ള സലാം അണക്കെട്ടിലെ മുഴുവന്‍ ഗേറ്റുകളും അടച്ചിരിക്കുകയാണ്. ഇതാണ് നീരൊഴുക്ക് കുറയാന്‍ കാരണം.

സിന്ധൂനദിയിലെ ജലം ഇന്ത്യ തടയുന്നതിനാല്‍ ടര്‍ബേല, മംഗള അണക്കെട്ടുകളില്‍ വെള്ളം കുറയുകയാണ്. ത്ഡലം നദിയിലെ മംഗള അണക്കെട്ടില്‍ 50 ശതമാനം മാത്രമാണ് ജലമെന്ന് ഇന്ത്യാ ടിവി റിപ്പോര്‍ട്ട് പറയുന്നു. സിന്ധൂനിദിയിലെ ടര്‍ബേല അണക്കെട്ടിലും 50 ശതമാനം മാത്രമാണ് ജലമുള്ളത്.

1960ലെ കരാര്‍ പ്രകാരം ആറ് നദികളാണ് വിഭജിച്ചത്. ഇത് പ്രകാരം സിന്ധു, ത്ഡലം, ചെനാബ് നദികളിലെ വെള്ളം പാകിസ്ഥാനും പാകിസ്ഥാനില്‍ നിന്നൊഴുകുന്ന രവി,ബിയാസ്, സത്ലെജ് നദികളില്‍ നിന്നുള്ള ജലം ഇന്ത്യയ്‌ക്കും നല്‍കാമെന്നതാണ് കരാര്‍.

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക