ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാൻ ചാരന്മാർക്കായി എൻ ഐ എ വലവിരിച്ചതോടെ ദുരൂഹ പശ്ചാത്തലമുള്ള കശ്മീരി മാധ്യമ പ്രവർത്തകൻ സയ്യിദ് നസാഖത് ഇന്ത്യ വിട്ടു.
യു എസ് എയിഡ് ഫണ്ടിൽ ഡൽഹിയിൽ നടത്തിയിരുന്ന ഡാറ്റാലീഡ്സ് സ്ഥാപനം പൂട്ടിക്കെട്ടിയാണ് നസാഖത് ഫിലിപ്പൈൻസിലേക്ക് പോയത്. ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം യു എസ് എയിഡ് നിർത്തലാക്കിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ഫാക്ട്ശാല പ്രോജക്ടും നടത്തിയിരുന്നത് സയ്യിദ് നസാഖത്താണ്. ഫാക്ട് ശാല പ്രോജക്ടിന്റെ മറവിൽ മോദി വിരുദ്ധ പ്രചരണത്തിനു മാധ്യമ പ്രവർത്തകർക്ക് പരിശീലനവും പ്രതിഫലവും നൽകുകയായിരുന്നു.
യു എസ് എയിഡ് വഴി ഇന്ത്യയിൽ സി ഐ എ അജൻഡ നടപ്പാക്കുകയായിരുന്നെന്നു ട്രംപ് തന്നെ തുറന്നടിച്ചിരുന്നു.
ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകരെ പാട്ടത്തിനെടുക്കാനുള്ള ജോര്‍ജ് സോറോസ് പദ്ധതിക്കു ചുക്കാന്‍ പിടിച്ച സയ്യിദ് നസാഖതിന്റെ ഡാറ്റാലീഡ്‌സ് ഫണ്ടു ചെയ്തിരുന്നത്, യു എസ് എയിഡ് , സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തുടങ്ങിയവയില്‍ നിന്നു ഫണ്ട് പറ്റിയ ഇന്റര്‍ന്യൂസ് സ്ഥാപനമാണ്.ഡാറ്റാലീഡ്‌സിന്റെ ഫാക്ട് ചെക്ക് പരിശീലന പരിപാടിയായ ഫാക്ട് ശാലയില്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ വരെ ഗുണഭോക്താക്കളായി. ബിജെപി വിരുദ്ധരായ അര്‍ബന്‍ നക്‌സല്‍, ഇസ്ലാമിക തീവ്രവാദി മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചാണ് നസാഖതിന്റെ ഫാക്ട് ശാല പരിശീലനം നല്‍കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യ ഡാറ്റയും കണ്ടന്റുമെന്ന പേരില്‍ രാജ്യ വിരുദ്ധ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഡാറ്റാലീഡ്‌സ് പ്രഭവ കേന്ദ്രമായി മാറി.
വിവിധ രാജ്യങ്ങളിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഓഹരി വിപണികള്‍ തകര്‍ക്കാന്‍ സോറോസ് ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് നെറ്റ് വര്‍ക്കിന്റെ ഏഷ്യാ പസഫിക് പ്രതിനിധി കൂടിയാണ് നസാഖത്.
കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയായ നസാഖത് മുന്‍പ് സഹാറ , ഏഷ്യാ ന്യൂസ്, ദ് വീക്ക് പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്യവേ ഇന്ത്യാ വിരുദ്ധ വാര്‍ത്തകളില്‍ സ്‌പെഷലൈസ് ചെയ്തിരുന്നതു കണ്ടെത്തിയാണ് ഇന്റര്‍ന്യൂസ് സ്ഥാപനം ഡാറ്റാലീഡ്‌സ് നടത്താനായി ചുമതലപ്പെടുത്തിയത്.സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പല തവണ ജയിലിലായ ഓള്‍ട്ട് ന്യൂസ് ഉടമ മുഹമ്മദ് സുബൈറും ഡാറ്റാലീഡ്‌സുമായി സഹകരിച്ചാണ് ഫാക്ട് ചെക്ക് പരിശീലനം സംഘടിപ്പിച്ചിരുന്നത്.ഡാറ്റാലീഡ്‌സ് ആരംഭിച്ച ഫാക്ട് ശാല പരിപാടിയിലൂടെ മുഖ്യധാരാ , ഓണ്‍ലൈന്‍ മാധ്യമങ്ങളെ നസാഖത് വരുതിയിലാക്കി
യു എസ് എയിഡ് നിലച്ചെങ്കിലും മറ്റു ചില രാജ്യാന്തര സ്രോതസുകളിൽ നിന്നു ധനസമാഹരണം നടത്തി ഡാറ്റാ ലീഡ്സ് പ്രവർത്തനം തുടർന്നിരുന്നു.
കേന്ദ്ര സർക്കാർ വിരുദ്ധ ഡാറ്റ മുഖ്യധാര, ഓൺലൈൻ മാധ്യമങ്ങൾക്ക് സൗജന്യമായി നൽകിയിരുന്നത് ഡാറ്റാ ലീഡ്സ് ആണ്. ചില പ്രോജക്ടുകളുടെ ഭാഗമായി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് പ്രതിഫലവും നൽകിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം മാധ്യമ പ്രവർത്തന മറവിൽ ചാര പ്രവർത്തനം നടത്തിയിരുന്നവർക്കെതിരെ എൻ ഐ എ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് നസാഖത് ഫിലിപ്പൈൻസിലേക്ക് പോയത്. മനില സർവകലാശാലയിലെ ജേർണലിസം വകുപ്പു മേധാവിയായാണ് നസാഖത് പുതിയ മേച്ചിൽപുറം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: