Kerala

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

സംരക്ഷിത വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചെന്ന് ആരോപിച്ചാണ് പൊളിച്ചു മാറ്റിയത്

Published by

ഇടുക്കി: തൊമ്മന്‍കുത്ത് നാരങ്ങാനത്ത് വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ കാളിയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ടി. കെ മനോജിനെ സ്ഥലം മാറ്റി. പത്തനാപുരത്തേക്ക് സ്ഥലംമാറ്റിയത്. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന അവകാശവാദം ഉന്നയിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി ഇടവക വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയത്.

സംരക്ഷിത വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചെന്ന് ആരോപിച്ചാണ് പൊളിച്ചു മാറ്റിയത്. ഇടവക വികാരിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനംവകുപ്പ് കേസുമെടുത്തു.കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.

എന്നാലിത് വനഭൂമി അല്ലെന്നും കൈവശാവകാശഭൂമിയാണെന്നുമാണ് സഭയയും വിശ്വാസികളും പറയുന്നത്.സംഭവത്തില്‍ വനംവകുപ്പ് നടപടിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യമായി പ്രതിഷേധിച്ചിരുന്നു. തൊമ്മന്‍കുത്ത് ഇടവക വിശ്വാസികള്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ച് സമരവും നടത്തി.

ഇതിനിടെയാണ് റേയ്ഞ്ച് ഓഫീസറെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. എന്നാല്‍ റേയ്ഞ്ച് ഓഫീസറുടെ സ്ഥലംമാറ്റ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by