ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ 15 കാരിയെ രണ്ടുവട്ടം കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചു പ്രതികള്‍ പിടിയില്‍. സൗഹൃദത്തിലായിരുന്ന ഒരാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും അയാള്‍ തന്റെ അഞ്ചു സുഹൃത്തുക്കളെക്കൂടി വിളിച്ചുവരുത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. മൊബൈലില്‍ ഇതിന്‌റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം കുറച്ചുനാള്‍ കഴിഞ്ഞ് അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും കൂട്ട ബലാത്സംഗം ചെയ്തു.
സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടതോടെ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണത്തിനൊടുവില്‍ അഞ്ചു പ്രതികളെ അറസ്റ്റു ചെയ്തു. ഒരാള്‍ ഒളിവിലാണ്.
എല്ലാ പ്രതികളും 18 വയസ്സിന് മുകളിലുള്ളവരാണെന്നും പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: